പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയം സ്പീക്കര്‍ നിരാകരിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ചില നിയമസഭാംഗങ്ങൾ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സഭ ചേർന്നപ്പോൾ ഞങ്ങൾ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്.
എടത്തല സ്വദേശി ഉസ്മാനെ പോലീസ് മർദിച്ച സംഭവത്തിൽ അൻവർ സാദത്ത് ഇന്നലെ നല്കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി തീവ്രവാദ പരാമര്‍ശം നടത്തിയത്. പോലീസിന്റെ വീഴ്ച സമ്മതിച്ച മുഖ്യമന്ത്രി, ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് ആരും കരുതരുതെന്നും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ കെണിയിൽ പ്രതിപക്ഷം വീഴരുതെന്നും പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here