കുട്ടികളെ നോക്കാതെ സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ഫെയ്സ് ബുക്കിനും വാട്സ് ആപിനും അടിമയായ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഗുരുഗ്രാമിലാണ് സംഭവം. കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഹരി ഓം ഭാര്യ ലക്ഷ്മിയെ കൊലപ്പെടുത്തിയത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ലക്ഷ്മിയ്ക്ക് സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കിയതാണ് എല്ലാത്തിനും കാരണമായതെന്നാണ് ഹരി ഓം പറയുന്നത്. 2006ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് മക്കളാണ് ഇവര്‍ക്ക്. സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതോടെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യാനോ, കുട്ടികളെ സ്ക്കൂളില്‍ നിന്ന് കൊണ്ട് വരാനോ ലക്ഷ്മിയ്ക്ക് നേരമില്ലാതെയായെന്നും ഹരി പറയുന്നു. കുട്ടികളെ ഇതിനാല്‍ ബോര്‍ഡിംഗില്‍ ആക്കി. എന്നാല്‍ ഇതൊന്നും ലക്ഷ്മിയെ ബാധിച്ചതേയില്ല. വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപൃതയാകുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി തുടര്‍ന്ന് ഉറങ്ങാന്‍ കിടന്ന ലക്ഷ്മിയെ ഹരി കൊലപ്പെടുത്തുകയായിരുന്നു. മകളെ സന്ദര്‍ശിക്കാനായി ലക്ഷ്മിയുടെ അച്ഛന്‍ ബല്‍വാത്ത് സിങ് എത്തിയപ്പോള്‍ ലക്ഷ്മി കട്ടിലില്‍ മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി ഹരിയെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here