സമാധാനത്തിന്റെ സൂചനകളുമായി കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയില്‍
ഇരു കൊറിയകളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ആരംഭം. ലോകം തന്നെ ഉറ്റു നോക്കുന്ന ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച നടന്നു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയിലേക്ക് എത്തിയാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നേരിട്ടെത്തി കിം ജോംഗ് ഉന്നിനെ സ്വീകരിച്ചു. ആറ് മണിയോടെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്.
ഇരുകൊറിയകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന പാൻ മുൻ ജോം എന്ന അതിർത്തി ഗ്രാമത്തിൽ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തിയത്. കൊറിയൻ അതിർത്തിയിലെ സൈനിക രഹിത ഗ്രാമമാണ് ഈ പ്രദേശം.
10 വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്. കൊറിയൻ വിഭജനത്തിന് ശേഷം ഇതു മൂനാം തവണയാണിത്. ഇതിനു മുൻപ് 2000, 2007 എന്നീ വർഷങ്ങളിലും ഇരു രാഷ്ട്രത്തലവന്മാരും തമ്മിൽ കണ്ടിരുന്നു. 1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാണ് കിംഗ് ജോങ് ഉന്‍ എന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here