അഴീക്കോട് തെരഞ്ഞെടുപ്പ്; കേസില്‍ വിധി പറയാന്‍ മാറ്റി

അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം ഷാജിയ്ക്ക് നിഷേധിക്കണം എന്ന എം.വി നികേഷ് കുമാറിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ ഉപയോഗിച്ചു എന്ന കേസില്‍ കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി നേരത്തെ അയോഗ്യനാക്കിയിരുന്നു.
2016 ലെ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഷാജി വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന് കാണിച്ചാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. എംവി നികേഷ് കുമാറാണ് ഷാജിയ്ക്ക് എതിരായി ഹര്‍ജി നല്‍കിയത്. ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. കോടതി ചെലവിനായി 50,000രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here