ഖഷോഗി വധക്കേസ്; അഞ്ച് പേർക്ക് വധശിക്ഷ നൽകണമെന്ന് സൗദി പ്രോസിക്യൂഷൻ

സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖേഷാഗിയെ കൊന്ന് കഷ്ണങ്ങളാക്കിയ അഞ്ച് പേർക്ക് വധശിക്ഷ നൽകണമെന്ന് സൗദി പ്രോസിക്യൂഷൻ. പ്രതികൾ ഖഷോഗിയെ മരുന്ന് കുത്തിവെച്ചാണ് കൊന്നത്. മൃതദേഹത്തിന്റെ കഷ്ണങ്ങൾ കൊണ്ടുപോയ ഏജന്റിന്റെ രേഖാചിത്രം തുർക്കിക്ക് കൈമാറിയെന്നും സൗദി അറ്റോണി ജനറൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സൗദി അറേബ്യയുടെ അറ്റോണി ജനറൽ സഊദ് അൽ മുജീബ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഒക്ടോബർ രണ്ടിനാണ് സൗദി പൗരനും മാധ്യമ പ്രവർത്തകനുമായ ജമാൽ ഖഷോഗിയെ തുർക്കിയിലെ സദി കോൺസുലേറ്റിൽ വെച്ച് കൊന്നത്. കസ്റ്റഡിയിലുണ്ടായിരുന്ന 18 പേരിൽ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ച് പേർക്ക് വധശിക്ഷക്ക് റോയൽ കോർട്ടിനോട് ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here