Advertisement

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു; ദേശീയ നേതാക്കള്‍ രംഗത്ത്

December 5, 2018
Google News 0 minutes Read
election 2018

രാജസ്ഥാൻ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന്റെ അവസാന ദിവസം ദേശീയ നേതാക്കളെല്ലാം പ്രചരണത്തിനിറങ്ങി. രാജസ്ഥാനിൽ ബി ജെ പി യും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. യൂ പി എ അധ്യക്ഷ സോണിയ ഗാന്ധിയെ മുൻനിർത്തിയാണ് തെലങ്കാനയിൽ കോൺഗ്രസ്‌ അവസാന വട്ട പ്രചരണം നടത്തുന്നത്.

രാജസ്ഥാൻ, തെലങ്കാന നിയമസഭതെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്നവസാനിക്കും

ആദ്യ സർവ്വേ ഫലങ്ങൾ കോൺഗ്രസിന് അനുകൂലമായിരുന്നു രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ. എന്നാൽ പ്രചരണത്തിന്റെ അവസാന ദിനമായപ്പോഴേ ക്കും ശക്തമായ പോരാട്ടം കാഴ്ച വെക്കുകയാണ് ബി ജെ പി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ഇന്ന് സംസ്ഥാനത്തുണ്ട്. വസുന്ധര രാജേ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മറികടക്കാൻ ബി ജെ പി പതിനെട്ടടവും പയറ്റുന്നുണ്ട്.

മുൻ യൂ പി എ സർക്കാരിന്റെ കാലത്തു നടന്ന ആഗസ്ത വെസ്റ്റ്‌ ലാൻഡ് ഹെലികോപ്റ്റർ അഴിമതിയിലെ മുഖ്യ ഇടനിലക്കാരൻ ബ്രിട്ടീഷ് പൗരൻ ക്രിസ്ത്യൻ മിശേലിനെ സി ബി ഐ അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ച വാർത്തയും ഇന്ന് തെരഞ്ഞെടുപ്പു റാലികളിൽ ബി ജെ പി ഉയർത്തും. മുൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും പി സി സി അധ്യക്ഷൻ സച്ചിൻ പൈലറ്റുമാണ് കോൺഗ്രസിന്റെ അവസാന ദിന പ്രചാരണം നയിക്കുന്നത്. കാവൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും തെലങ്കാന രാഷ്ട്ര സമിതിയുമാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിനു പിന്നിലെന്ന പ്രചാരണത്തെ മറികടക്കാനാണ് സോണിയ ഗാന്ധിയെ രംഗത്തിറക്കുന്നതിലൂടെ കോൺഗ്രസ്‌ ലക്ഷ്യമിടുന്നത്. സംസ്ഥാന രൂപീകരണ സമയത്തു പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ ചന്ദ്ര ശേഖര റാവുവിനു കഴിഞ്ഞില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. കോൺഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും സി പി ഐ യും ചേർന്ന മഹാ സഖ്യവും ടി ആർ എസും തമ്മിൽ നേർക്ക് നേർ പോരാട്ടമാണ് തെലങ്കാനയിൽ. ചന്ദ്രശേഖര റാവു തന്നെയാണ് ടി ആർ എസിന്റെ മുഖ്യ പ്രചാരകൻ. മറ്റന്നാൾ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഡിസംബർ പതിനൊന്നിനാണു വോട്ടെണ്ണൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here