മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 244; ആദ്യ വിക്കറ്റ് നഷ്ടമായി

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 28 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്. ട്രെന്റ് ബൗള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ക്കു ക്യാച്ച് നല്‍കിയായിരുന്നു ധവാന്റെ മടക്കം. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 48 റണ്‍സെടുത്തിട്ടുണ്ട്. 20 റണ്‍സുമായി രോഹിത് ശര്‍മ്മയും ഒരു റണ്ണുമായി വിരാട് കോഹ്്‌ലിയുമാണ് ക്രീസിലുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 49 ഓവറില്‍ 243 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. മികച്ച ടോട്ടല്‍ ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് 10 ഓവറിലാണ് കോളിന്‍ മണ്‍റോ(7) യുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്റ്റിലും (13) വീണതോടെ കിവീസിന്റെ കാര്യം പരുങ്ങലിലായി. തുടര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റോസ് ടെയ്‌ലറും (93) ടോം ലാഥവും ( 51) നടത്തിയ ചെറുത്തുനില്‍പ്പാണ് ന്യൂസീലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
മുഹമ്മദ് ഷമി 3 വിക്കറ്റും യുസ്‌വേന്ദ്ര ചാഹല്‍,ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്. ഈ മത്സരം കൂടി ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here