Advertisement

ശാരദാ ചട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

February 11, 2019
Google News 1 minute Read

ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ സിബിഐ ചോദ്യം ചെയ്യൽ പൂർത്തിയായി. രാജീവ് കുമാറിനേയും മറ്റൊരു പ്രതിയായ ത്രിണമൂൽ കോൺഗ്രസ്സ് എം പി കുനാൽ ഖോഷിനെയും മുഖാമുഖം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ 12 മണിക്കൂർ നീണ്ടു നിന്നു.

ആദ്യ ദിനം രാജീവ് കുമാറിനെ ഷില്ലോഗിൽ 8 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൻ. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ ചില ഉന്നതരെ സംരക്ഷിക്കാൻ കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം.

Read More : ശാരദാ ചിട്ടി തട്ടിപ്പ്; പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ഇന്നും സിബിഐ ചോദ്യം ചെയ്യും

കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളം ആണ് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തത്.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ ചില ഉന്നതരെ സംരക്ഷിക്കാൻ കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം.

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൽ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ഞായറാഴ്ച ബംഗാൾ പൊലീസ് ത!ടഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസും – സി ബി ഐ യും തമ്മിൽ പരസ്യമായി ഏറ്റമുട്ടുകയുണ്ടായി. വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിൽ സമാനതകളില്ലാത്ത ഏറ്റുമുട്ടിലിലേക്ക് നീങ്ങിയതിന് ശേഷം ഇടപെടൽ ആവശ്യപ്പെട്ട് സിബിഐയും കേന്ദ്ര സർക്കാരും സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് രാജീവ് കുമാറിനോട് സിബിഐ സംഘത്തിന് മുന്നിൽ ഹാജരായി കേസന്വേഷണവുമായി സഹകരിക്കാൻ ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജിവ് കുമാറിനോട് ഷില്ലോങ്ങിൽ ഹാജരാകാൻ സുപ്രിം കോടതി നിർദേശിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here