Advertisement

‘നമ്മളിലൊരാള്‍ ശരത്‌ലാല്‍’; പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീഡിയോ പങ്കുവെച്ച് ശബരീനാഥന്‍ എംഎല്‍എ

February 23, 2019
Google News 1 minute Read

പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ വീഡിയോ പങ്കുവെച്ച് ശബരിനാഥന്‍ എംഎല്‍എ. ‘നമ്മളില്‍ ഒരാള്‍ ശരത്‌ലാല്‍’ എന്ന ക്യാപ്ഷനോടെ ഫെയ്‌സ്ബുക്കിലാണ് എംഎല്‍എ വീഡിയോ പങ്കുവെച്ചത്. ‘മിഷന്‍ 140 കേരള’ എന്ന ഫെയ്‌സ്ബുക്ക് പേജ് പങ്കുവെച്ച വീഡിയോ ശബരിനാഥന്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ശരത് ലാല്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തുകൊണ്ടുള്ളതാണ് വീഡിയോ. സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചും കളിച്ചുമുള്ള ശരത്‌ലാലിനെ വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. ശരത് ലാലിനേയും കൃപേഷിനേയും കൊലപാതകത്തിന് കാരണമായ രാഷ്ട്രീയ ചെന്നായ്ക്കളെ ജനം തല്ലിക്കൊല്ലണമെന്ന് വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടവരുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും ക്രൂരമായി കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ ശരത് ലാലിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൃപേശ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. ശരത് ലാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റുമാണ്.

സംഭവത്തില്‍ സിപിഐഎം അനുഭാവികളായ ഏഴ് പേരാണ് ഇതുവരെ അറസ്റ്റില്‍ ആയിരിക്കുന്നത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് മുഖ്യപ്രതി. പീതാംബരനാണ് യുവാക്കളെ വെട്ടിവീഴ്ത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ വടിവാള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. കല്ല്യോട്ടെ സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ പി കരുണാകരന്‍ എം പിക്കും ഉദു എംഎല്‍എയ്ക്കുമെതിരെ ശക്തമായ ജനരോഷമായിരുന്നു ഉയര്‍ന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here