പുല്‍വാമ ആക്രണമം; ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി
പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്ൂദ് ഖുറേഷി. ജെയ്‌ഷെ മുഹമ്മദുമായി സംസാരിച്ചുവെന്നും എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുവെന്നും പാക് വിദേശകാര്യമന്ത്രി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ജെയ്‌ഷെ മുഹനമ്മദ് തലവന്‍ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം അടുത്ത ദിവസം പരിഗണിക്കാനിക്കെയാണ് സംഘടനയെ പിന്തുണച്ച് മെഹ്മൂദ് ഖുറേഷി രംഗത്തെത്തിയിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദിനെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയാല്‍ അത് പാക്കിസ്ഥാനെതിരെയുള്ള നടപടിയായി മാറും. ആ ഒരു സാഹചര്യവും കണക്കിലെടുത്താണ് ഭീകരസംഘടനയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ മസൂജ് അസര്‍ പാക്കിസ്ഥാനില്‍ ഇല്ലെന്നായിരുന്നു ഖുറേഷിയുടെ ആദ്യ നിലപാട്. ഇന്ത്യയുടെ തിരിച്ചടിയും പാക്കിസ്ഥാന്റെ മറുപടി ആക്രമണവുമൊക്കെ കഴിഞ്ഞ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ മസൂദ് അസര്‍ പാക്കിസ്ഥാനില്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ഉണ്ടെന്ന് ഖുറേഷി വ്യക്തമാക്കിയിരുന്നു. തെളിവുണ്ടെങ്കില്‍ മസൂദിനെ പിടികൂടാനും ഖുറേഷി പറഞ്ഞിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് തന്നെ ഏറ്റെടുത്തതായി നേരത്തേ സ്ഥിരീകരണമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here