കൽബുർഗിയുടെ കൊലപാതകം; മഹാരാഷ്ട്ര സർക്കാരിന് കോടതിയുടെ വിമർശനം
ചിന്തകരും എഴുത്തുകാരുമായിരുന്ന കൽബുർഗിയുടെയും ഗോവിന്ദ് പൻസാരെയുടെയും കൊലപാതകം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ മഹാരാഷ്ട്ര സർക്കാരിനെതിരെ ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവ്‌സിന് കേസിന്റെ പുരോഗതി പരിശോധിക്കാൻ സമയമില്ലേയെന്ന് കോടതി ചോദിച്ചു.
മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ തലവനാകണമെന്നും ഒരു പാർട്ടിയുടെ നേതാവാകരുതെന്നും കോടതി കുറ്റപെടുത്തി. അന്വേഷണ ഏജൻസികൾക്ക് മതിയായ തെളിവുകൾ ശേഖരിക്കാനായിട്ടില്ല. കേസ് അന്വേഷിക്കുന്ന സിബിഐ യോടും സിഐഡി യോടും കൂടുതൽ തെളിവുകൾ ശേഖരിച്ച് ഏപ്രിൽ 26 നകം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here