ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശം; പരാമർശം നിയമലംഘനമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട്
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശം നിയമലംഘനമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് . റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശത്തിനെതിരെ എൽ.ഡി.എഫ് ഹൈകോടതിയിൽ ഹർജിയും,കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി.ആറ്റിങ്ങലിലെ ഇടത് ചീഫ് ഏജൻറ് വി.ശിവൻകുട്ടിയാണ് ഹർജിയും പരാതിയും നൽകിയത്.
കഴിഞ്ഞ 13നാണ് ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വർഗീയ പരാമർശം നടത്തിയത്.ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു പരാമർശം.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടുകയായിരുന്നു.
Read Also : മിണ്ടിയാൽ കേസെടുക്കും; പ്രസംഗിക്കാൻ ഭയമാണെന്ന് ശ്രീധരൻ പിള്ള
കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ശ്രീധരൻ പിള്ളയുടെ പ്രസംഗം നിയമലംഘനമാണെന്ന് മുഖ്യതിരെഞ്ഞെടുപ്പ് ഓഫീസർ ടീകാറാം മീണ ചൂണ്ടിക്കാട്ടിയത്. അതേ സമയം വർഗീയ പ്രസംഗത്തിനെതിരെ എ.ഡി.എഫ് ഹൈകോടതിയിൽ ഹർജിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയ. ആറ്റിങ്ങലിലെ ഇടത് ചീഫ് ഏജൻറ് വി.ശിവൻകുട്ടിയാണ് ഹർജിയും പരാതിയും നൽകിയത്. വർഗീയ പരാമർശം നടത്തിയ ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുക്കണമെന്നും, പ്രചരണത്തിന് വിലക്കേർപ്പെടുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മുൻപ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ആറ്റിങ്ങൽ എസ്.പിക്കും ശിവൻകുട്ടി പരാതി നൽകിയിരുന്നു. കോൺഗ്രസ്സും സി.പി.എമ്മും പ്രസംഗത്തെ ദുർവ്യാഖ്യാനിച്ചു എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ നിലപാട്. ഇനി ഇക്കാര്യത്തിൽ കോടതിയുടേയും തെര. കമ്മീഷന്റെയും നിലപാട് നിർണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here