Advertisement

മസാല ബോണ്ട്; നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

April 27, 2019
Google News 1 minute Read

കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സിപിഎം എന്നും  എതിർത്തു പോന്നിട്ടുള്ള നവലിബറൽ സാമ്പത്തിക നയത്തിന് അനുസൃതമാണ് മസാല ബോണ്ട്.നരേന്ദ്ര മോദിയുടെ സാമ്പത്തിക നയത്തെ സംസ്ഥാന സർക്കാർ പിന്തുടരും മുൻപ് പാർട്ടിയിൽ ചർച്ച നടത്തിയോയെന്നും ചെന്നിത്തല കത്തിൽ ചോദിക്കുന്നു.

Read Also; കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിന് മുൻപ് ഇക്കാര്യം പാർട്ടിക്കുള്ളിലോ പൊളിറ്റ് ബ്യൂറോയിലോ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സ്റ്റോക്ക് മാർക്കറ്റെന്ന സങ്കൽപ്പത്തെ തന്നെ ദുരൂഹമായ മൂലധനമെന്ന നിലയിൽ എതിർക്കുന്നവരാണ് സി.പി.എം. ഇവിടെയാകട്ടെ അതിനെത്തന്നെ വാരിപ്പുണരുന്നു. മാത്രമല്ല എസ്എൻസി ലാവ്ലിൻ എന്ന കളങ്കിത കമ്പനിയുടെ പങ്കാളിത്തം ഈ ഇടപാടിനെ കൂടുതൽ ദുരൂഹമാക്കുകയും ചെയ്യുന്നു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിൽ പ്രതിസ്ഥാനത്തുള്ള ഈ കമ്പനിയുമായി ബന്ധപ്പെട്ട് വീണ്ടും ഇടപാട് നടക്കുന്നതിലെ ദുരൂഹതയും പാർട്ടി വിശദീകരിക്കേണ്ടതാണ്.

Read Also; മസാല ബോണ്ട് ഒളിച്ചു വിൽക്കുന്നതല്ല; സിഡിപിക്യു കനേഡിയൻ പൊതുമേഖലാ സ്ഥാപനം: തോമസ് ഐസക്

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലച്ച് വിദേശ മൂലധനം അനുവദിക്കുന്നതിനുള്ള നരേന്ദ്ര മോദിയുടെ സാമ്പത്തിക നയം അനുസരിച്ചാണ് മസാല ബോണ്ടുകൾ കൊണ്ടു വന്നത്. ബിജെപിയുടേയും നരേന്ദ്ര മോദിയുടെയും ആ സാമ്പത്തിക നയത്തെ സിപിഎം പിന്തുടരുന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്. ആകെ ദുരൂഹമായ ഇടപാടിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കണമെന്നും യെച്ചൂരിക്കുള്ള കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here