കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിൽ മധ്യവയസ്‌കനെ തല്ലിക്കൊന്നു
കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിൽ മധ്യവയസ്‌കനെ തല്ലിക്കൊന്നു. റോബേർട്ട്സ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഡാക് ഹാരിപൂർ ഗ്രാമത്തിലാണ് സംഭവം. നാൽപ്പത്തി നാലുകാരനായ മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്.
മഹേഷ് യാദവും മറ്റു രണ്ടു പേരും ചേർന്ന് കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട് തല്ലിക്കൊല്ലുകയുമായിരുന്നെന്ന് റോബേർട്ട്സ്ഗഞ്ചിലെ എസ്എച്ച്ഒ ശിവ് ശരൺ സാ പറഞ്ഞു. കൊല്ലപ്പെട്ടയാൾ നേരത്തെയും കാലിമോഷണ ആരോപണം നേരിട്ടിട്ടുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.
കന്നുകാലി മോഷണം ആരോപിച്ച് കഴിഞ്ഞവർഷം ഡിസംബറിൽ അറാറിയയിൽ ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സിമർബാനി ഗ്രാമത്തിലായിരുന്നു അന്നത്തെ ആൾക്കൂട്ട കൊലപാതകം.
മുഹമ്മദ് കാബൂൾ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മർദ്ദിക്കുന്നതിന്റെ തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ അക്രമികൾ മൊബൈലിൽ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here