സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധി; വിവാദ പരാമർശവുമായി ബിജെപി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തിൽ കൂട്ടക്കൊല നടത്തിയത് സർക്കാർ തന്നെയെന്ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
കലാപത്തിൽ പൗരന്മാരെ കൊന്നൊടുക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഓഫീസിൽനിന്ന് നിർദേശമുണ്ടായിരുന്നു. കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലാണ്. ഈ കർമത്തിൽ രാജ്യം നീതിക്കായി കാത്തിരിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
നേരത്തെ, രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു. കോൺഗ്രസിനു പിന്നാലെ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും മോദിയുടെ വാക്കുകൾക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയും രാജീവിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുന്നത്.
It’s on record of Nanavati Commission that probed the 1984 anti-Sikh riots, the biggest genocide of India in which the government killed its own citizens, that instructions to kill came directly from the then PM Rajiv Gandhi’s office.
The country awaits justice for this karma. pic.twitter.com/UouJo7Pq75
— BJP (@BJP4India) May 9, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here