Advertisement

ആറാം ഘട്ട വോട്ടെടുപ്പ്; ബംഗാളിൽ സംഘർഷങ്ങൾക്കിടയിലും കനത്ത പോളിങ്

May 12, 2019
Google News 4 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 59.70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയ പശ്ചിമബംഗാളാണ് പോളിങ് ശതമാനത്തിൽ മുന്നിലുള്ളത്. ഒടുവിൽ ലഭിച്ച കണക്ക് പ്രകാരം 80.13 ശതമാനം പോളിങാണ് പശ്ചിമബംഗാളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹി-55.44, ഹരിയാന-62.14, ഉത്തർപ്രദേശ്-50.82, ബീഹാർ-55.04, ജാർഖണ്ഡ്-64.46, മധ്യപ്രദേശ്-60.12 എന്നിങ്ങനെയാണ് പോളിങ് കണക്ക്. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ജാർഖണ്ഡിൽ 4 മണിയോടെ പോളിങ് അവസാനിച്ചു.

പശ്ചിമബംഗാളിലൊഴികെ മറ്റിടങ്ങളിലെല്ലാം തന്നെ സമാധാനപരമായിരുന്നു പോളിങ്. പശ്ചിമബംഗാളിൽ പലയിടങ്ങളിലും ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.ബിജെപി സ്ഥാനാർത്ഥി ഭാരതി ഘോഷിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. പശ്ചിമബംഗാളിലെ ഝാർഗാം ജില്ലയിൽ ഇന്നലെ രാത്രി ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രദേശത്ത് അതീവ ജാഗ്രതയാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here