‘സഹോദരന്റെ ഭാര്യയോട് മോശമായി പെരുമാറി’; എസിപി പി എസ് സുരേഷ് കുമാറിനെതിരെ മേജർ രവി
എറണാകുളം സെൻട്രൽ സിഐ നവാസിനെ അസഭ്യം പറഞ്ഞ എസിപി പി എസ് സുരേഷ് കുമാറിനെതിരെ വിമർശനവുമായി മേജർ രവി രംഗത്ത്. സഹോദരന്റെ ഭാര്യയോട് സുരേഷ് കുമാർ മോശമായി പെരുമാറിയെന്ന് മേജർ രവി പറഞ്ഞു. പട്ടാമ്പി സി ഐ ആയിരുന്നപ്പോഴാണ് സംഭവമെന്നും മേജർ രവി ട്വൻിഫോറിനോട് പ്രതികരിച്ചു.
എസിപി മദ്യപിച്ച് സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. ഇതേ തുടർന്ന് സഹോദരനും ആത്മസംഘർഷത്തിലായിരുന്നു. കുടുംബവുമായുള്ള ബന്ധം സുരേഷ് കുമാർ ദുരുപയോഗം ചെയ്തു. സുരേഷ് കുമാറിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസവും പരാതി നൽകിയിരുന്നു. നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മേജർ രവി പറഞ്ഞു.
മേലുദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ പീഡനത്തെ തുടർന്ന് സി ഐ നവാസ് നാടുവിട്ടിരുന്നു. എസിപിയിൽ നിന്നും കടുത്ത പീഡനമാണ് നവാസ് നേരിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നവാസിന്റെ ഭാര്യ കമ്മീഷണർക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വാർത്തകൾ അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച നവാസിനെ റെയിൽവേ പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ നവാസിൽ നിന്നും ഡിസിപി പൂങ്കുഴലി മൊഴിയെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here