പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക് വീണ് 15 മരണം
പൂനെയിൽ ഫ്‌ളാറ്റിന്റെ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിലേക്ക് വീണ് 15 പേർ മരിച്ചു. കോന്ദ്വ മേഖലയിൽ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ പ്രദേശത്തെ ഫ്‌ളാറ്റിന്റെ 40 അടിയിലേറെ ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു. താഴെ കെട്ടിടനിർമ്മാണ തൊഴിലാളികൾക്കായി നിർമ്മിച്ചിരുന്ന താൽക്കാലിക കുടിലുകളുടെ മുകളിലേക്കാണ് മതിലിടിഞ്ഞു വീണത്.
Pune: 14 people have died in Kondhwa wall collapse incident. Rescue operations are underway. #Maharashtra pic.twitter.com/5XdHinkjCu
— ANI (@ANI) June 29, 2019
മരിച്ചവർ ബിഹാർ,ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളാണെന്നാണ് വിവരം.മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.വലിയ ശബ്ദത്തോടെ മതിൽ നിലം പൊത്തിയതിന് പിന്നാലെ മണ്ണിടിഞ്ഞ്, ഫ്‌ളാറ്റിന്റെ പാർക്കിങ് ഏരിയയിൽ കിടന്നിരുന്ന കാറുകളക്കം കുടിലുകളുടെ മുകളിലേക്ക് വീണു. ദുരന്തനിവാരണ സേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്.
Pune police commissioner K Venkatesham on wall collapse in Kondhwa: Our team is investigating the reasons behind the incident. Firm action will be taken against those responsible. We will check whether proper permissions were taken and safety measures were followed. #Pune pic.twitter.com/bdl0RLi1Nu
— ANI (@ANI) June 29, 2019
Pune: 12 have died and 2 are injured after a wall collapsed in Kondhwa. Rescue operations are underway. #Maharashtra pic.twitter.com/J8K3BO3fLm
— ANI (@ANI) June 29, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here