ഈ കോപ്പ അമേരിക്ക ബ്രസീലിനു വേണ്ടി നടത്തുന്നത്; ഗുരുതര ആരോപണവുമായി ലയണൽ മെസ്സി
കോപ്പ അമേരിക്കക്കെതിരെയും ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെയും ഗുരുതര ആരോപണവുമായി അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി. ഈ ടൂർണമെൻ്റ് ആതിഥേയരായ ബ്രസീലിനെ ചാമ്പ്യന്മാരാക്കാൻ വേണ്ടി മാത്രം നടത്തുന്നതാണെന്ന് മെസ്സി ആരോപിച്ചു. റഫറിയിങ്ങിൽ മാന്യത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
” ഇതിൽ ഒരു സംശയവും വേണ്ട, എല്ലാം ബ്രസീലിന് വേണ്ടി മുൻകൂട്ടി തയ്യാറാക്കി വെച്ചിരിക്കുന്നതാണ്. ഞങ്ങൾക്കൊരിക്കലും അഴിമതിയുടെയോ ഒത്തുകളിയുടെയോ ഭാഗമാവേണ്ടതില്ല. എപ്പോഴും മൗനം പാലിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. വാക്കുകളിൽ സത്യസന്ധത പുലർത്താനുമാണ് ഞാൻ ശ്രമിക്കുന്നത്. ബ്രസീലിനെതിരായ മത്സരത്തിൽ തന്നെ ഈ പക്ഷപാതിത്യം തെളിഞ്ഞതാണ്. അന്ന് ഞാനത് പറഞ്ഞപ്പോൾ എല്ലാവരും എന്നെ വേട്ടയാടാനാണ് ശ്രമിച്ചത്. എന്നാലിപ്പോൾ അതെല്ലാം തെളിഞ്ഞിരിക്കുന്നു ” മെസ്സി പ്രതികരിച്ചു.
ചിലിക്കെതിരെ മൂന്നാം സ്ഥാനത്തിനു വേണ്ടി നടന്ന മത്സരത്തിൽ മെസ്സിക്ക് ചുവപ്പു കാർഡ് കാണേണ്ടി വന്നിരുന്നു. ഈ ചുവപ്പു കാർഡ് താൻ അർഹിച്ചിരുന്നതല്ലെന്നു പറഞ്ഞ മെസ്സി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ ബഹിഷ്കരിച്ചിരുന്നു. ഫുട്ബോൾ ലോകത്തും ആ ചുവപ്പു കാർഡ് വിവാദമായി. നിലവാരം കുറഞ്ഞ റഫറിയിങ്ങിനെതിരെ വിമർശനം ഉയരുകയാണ്.
ബ്രസീലിനെതിരെ നടന്ന സെമിഫൈനൽ മത്സരത്തിലും റഫറിയിറിംഗ് വിമർശിക്കപ്പെട്ടിരുന്നു. വാർ ഉപയോഗിച്ചിട്ടും അർജൻ്റീനയ്ക്ക് അനുകൂലമായ പെനൽട്ടി നൽകിയില്ലെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here