സത് ലജ് കരകവിഞ്ഞു; ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 19 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 19 പേര്‍ മരിച്ചു. സത്‌ലജ് നദിയിലെ ജലം പാകിസ്ഥാന്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് പഞ്ചാബിലെ 17 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായ സ്ഥിതിയാണുള്ളത്.
ശക്തമായ മഴയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മിക്ക നദികളിലും ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. സരയു നദി കര കവിഞ്ഞതിനെ തുടര്‍ന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഗംഗാ നദിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നതിന്നാല്‍ കനത്ത ജാഗ്രതയിലാണ് താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍.
ഗാസിപൂരിലും വാരണാസിയിലും ദേശീയ ദുരന്ത നിവാരണ സേന വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ യമുന നദിയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ അതിര്‍ത്തി ജില്ലയായ ഫിറോസ്പൂരിലെ ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മേഘലയിലെ 4000 ഹെക്ടര്‍ കൃഷിയും നശിച്ചു. മേഘ വിസ്‌ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ആരാക്കോട്ട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന റോഡുകളിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. പൂര്‍ണ്ണമായും വൈദ്യുതി ബന്ധം എത്രയും പെട്ടന്ന് പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഒഡീഷയിലും കര്‍ണ്ണാടകത്തിലും ആന്ധ്രയിലും വരും ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here