Advertisement

‘പൊതു ഇടങ്ങളിൽ വെച്ച് ആളുകൾ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞു നോക്കുന്നു; അത് വല്ലാത്ത അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്’: വെളിപ്പെടുത്തലുമായി മിയ ഖലീഫ

September 2, 2019
Google News 1 minute Read

പൊതു ഇടങ്ങളിലേക്കിറങ്ങുമ്പോൾ ആളുകൾ തൻ്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നതായി തനിക്ക് അനുഭവപ്പെടാറുണ്ടെന്ന് മുൻ പോൺ നടി മിയ ഖലീഫ. ഇത്തരത്തിലുള്ള ചുഴിഞ്ഞു നോട്ടം വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് മിയയുടെ തുറന്നു പറച്ചില്‍. പോൺ വീഡിയോയിലേതു പോലുള്ള പ്രകടനം സ്ത്രീകളിൽ നിന്നുണ്ടാവണമെന്ന് പുരുഷന്മാർ ആഗ്രഹിക്കരുതെന്നും അവർ പറഞ്ഞു.

‘അശ്ലീല വീഡിയോ കണ്ട് പുരുഷൻമാർ തങ്ങളുടെ സ്ത്രീകളിൽ നിന്ന് അങ്ങനെ വേണമെന്ന് ആഗ്രഹിക്കരുത്. അശ്ലീല വീഡിയോ കണ്ട് അതാണ് യാഥാർത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷൻമാരുണ്ട്. അവർ തങ്ങളുടെ ഭാര്യമാരിൽ നിന്നും അതാഗ്രഹിക്കുന്നു. എന്നാൽ ഇതല്ല വസ്തുതതയെന്നും മനസിലാക്കണം’- മിയ പറയുന്നു.

ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നുമെല്ലാം ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പോണ്‍ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. ഇതിൽനിന്നും ചില തെറ്റുകൾ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും മിയ ഖലീഫ പറഞ്ഞു. തങ്ങൾക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു തന്നോട് മറ്റുപല താരങ്ങളും പറഞ്ഞതായും മിയ ഖലീഫ വെളിപ്പെടുത്തുന്നു.

1993ൽ ലബനീസിൽ ജനിച്ച മിയ 2001ലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. 2015ൽ കേവലം മൂന്നു മാസം മാത്രമാണ് പോൺ മേഖലയിൽ പ്രവർത്തിച്ചതെങ്കിലും ഏറ്റവും അധികം സേർച്ച് ചെയ്യപ്പെട്ട പോൺ താരങ്ങളിൽ ഒരാളായിരുന്നു മിയ. ഭീകരസംഘടനയായ ഐസിസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാൻ മിയ തീരുമാനിച്ചത്. പോൺരംഗം ഉപേക്ഷിച്ച്, ഇപ്പോൾ സ്‌പോർട്‌സ് ഷോയുടെ അവതാരകയായി പ്രവർത്തിക്കുകയാണ് 25 കാരിയായ മിയ ഖലീഫ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here