സിസ്റ്റർ അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് വ്യാജമെന്ന് മൊഴി
സിസ്റ്റർ അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ ഒപ്പ് വ്യാജമെന്ന് മൊഴി. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റെതല്ലെന്നും വ്യാജമാണെന്നും കേസിലെ മുപ്പതാം സാക്ഷി ജോൺ സ്‌കറിയ കോടതിയിൽ മൊഴി നൽകി. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സാക്ഷിയായി വ്യാജ ഒപ്പിട്ട രേഖ കോടതിയിൽ ജോൺ സ്‌കറിയ തിരിച്ചറിഞ്ഞു.
സിസ്റ്റർ അഭയ കേസിന്റെ വിചാരണ വേളയിൽ പൊലീസിനെതിരെയുള്ള വെളിപ്പെടുത്തൽ തുടർക്കഥയാവുകയാണ്. കേസിലെ മുപ്പതാം സാക്ഷി ജോൺ സ്‌കറിയയാണ് ഒടുവിൽ പൊലീസിനെതിരെ സിബിഐ പ്രത്യേക കോടതിയിൽ വെളിപ്പെടുത്തൽ നടത്തിയത്. അഭയയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കോട്ടയം വെസ്റ്റ് പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റേതല്ലെന്നും വ്യാജമാണെന്നും ജോൺ സ്‌കറിയ കോടതിയിൽ മൊഴി നൽകി.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സാക്ഷിയായി വ്യാജ ഒപ്പിട്ട രേഖ കോടതിയിൽ സിബിഐ ഹാജരാക്കിയത് സാക്ഷി തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ച് താൻ മുൻപ് സിബിഐയ്ക്കു മൊഴി നൽകിയിട്ടുണ്ടെന്നും സാക്ഷി ജോൺ സ്‌കറിയ കോടതിയിൽ പറഞ്ഞു. ലോക്കൽ പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യാജമാണെന്നു തെളിയിക്കുന്ന വിധത്തിലുള്ള മൊഴികളാണ് എട്ടാം സാക്ഷി പൊലീസ് ഹെഡ് കോൺസ്റ്റബിൾ എംഎം തോമസും പതിനാലാം സാക്ഷി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥനായിരുന്ന വാമദേവനും കോടതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൊഴി നൽകിയത്. ഇതോടെ പൊലീസിനെതിരെയുള്ള പ്രോസിക്യൂഷൻ വാദം ശക്തമാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here