കുഞ്ഞിനെ താലോലിച്ച്, പാട്ട് പാടി പെറുവിന്റെ തെരുവിൽ ജീവിതം തേടുകയാണിവർ

അഭയാർത്ഥിയായി എത്തിയ ഇവർ പെറുവിലെ തെരുവുകളിൽ ജീവിതം തേടുകയാണ്. ആരെയും കണ്ണീര് അണിയിക്കും ഈ കാഴ്ച.
വെനസ്വേലയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെറുവിലേക്ക് അഭയാർഥികളായെത്തിയവരാണ് ഈ അമ്മയും കുഞ്ഞും. കുഞ്ഞിനെ താലോലിച്ച് തെരുവിൽ പാടുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
https://www.youtube.com/watch?time_continue=17&v=GL63H3XSxVQ
പാട്ട് കേട്ട് കടന്നു പോകുന്ന വഴിയാത്രക്കാരിൽ നിന്നും മുന്നിലുള്ള തൊപ്പിയിൽ വീഴുന്ന ചില്ലറകളാണ് ഇവരുടെ ഉപജീവനം. പെറുവിന്റെ തെരുവുകളിൽ എന്നുമെത്തുന്ന ഇവരുടെ പാട്ട് രണ്ട് മണിക്കൂർവരെ നീളും.
യുഎൻ റെഫ്യൂജി ഏജൻസിയുടെ ഫേസ്ബുക്ക് പേജിൽ സെപ്റ്റംബർ മൂന്നു മുതലാണ് ഇവരുടെ ഈ വീഡിയോ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ ചെറിയ സമയത്തിനുള്ളിൽ വീഡിയോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. ധീരയായ സ്ത്രീ, ഈ ഗാനം എന്റെ കണ്ണുകളിൽ ഈറനണിയിച്ചു, ഹൃദയഭേദകമായ ദൃശ്യം, ഇങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here