Advertisement

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി; ഇളയ കുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിലില്ല

October 29, 2019
Google News 1 minute Read

വാളയാർ പീഡനക്കേസിൽ അന്വേഷണം അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. നിർണായകമായ പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ മൊഴി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. മൂത്ത പെൺകുട്ടി പീഡനത്തിനിരയായെന്ന് ഏഴ് പേർ മൊഴി നൽകിയിട്ടുണ്ട്. 2016 ഏപ്രിൽ മാസം മുതൽ മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

Read Also: വാളയാർ പീഡനക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; 100 മണിക്കൂർ സത്യാഗ്രഹവുമായി ബിജെപി

ലൈംഗിക പീഡനവും ബലാത്സംഗവും കുട്ടി മരിച്ച 2017 ജനുവരി 17 വരെ നീണ്ടുനിന്നതായും കുറ്റപത്രത്തിലുണ്ട്. പെൺകുട്ടിയുടെ വീട്ടിലും പ്രതികളുടെ വീട്ടിലുംവച്ച് പീഡനം നടന്നു. കേസിലാകെ 57 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴ് പേരാണ് മൂത്ത പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മൊഴി നൽകിയത്.

അതേസമയം പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്ന രണ്ടാനച്ഛന്റെ മൊഴി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിൽ നിന്ന് രക്ഷനേടാൻ മറ്റുമാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് അമ്മയുടെ മൊഴിയിൽ പറയുന്നത്. മാനഭംഗ വിവരം കുട്ടി മരിക്കുന്നതിന് മുമ്പേ അറിയാമെന്നും അമ്മയുടെ മൊഴിയിലുണ്ട്. പ്രതികൾ ബലാത്സംഗം ചെയ്യുന്നതിനാൽ ശരീരത്തിൽ മുറിവുണ്ടാകുന്നതായി പെൺകുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here