Advertisement

ഏഴായിരം കോടിയുടെ ബാങ്ക് തട്ടിപ്പ് ആരോപണം; രാജ്യവ്യാപകമായി സിബിഐ റെയ്ഡ്

November 5, 2019
Google News 0 minutes Read

ഏഴായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് ആരോപണത്തിൽ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്. കേരളം അടക്കം പതിമൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. നിർണായക രേഖകൾ ലഭിച്ചെന്നാണ് സൂചന.

രാജ്യത്തെ 169 ഇടങ്ങളിൽ ഒരേ സമയത്തായിരുന്നു സിബിഐ റെയ്ഡ്. വിവിധ പൊതുമേഖലാ ബാങ്കുകൾ, ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവിടങ്ങളിൽ പരിശോധന നടന്നുവെന്നാണ് സൂചന. കേരളത്തിന് പുറമേ ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി പതിമൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായിരുന്നു റെയ്ഡ്. ഏഴായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുപ്പത്തിയഞ്ച് കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് രാജ്യവ്യാപക റെയ്ഡ് നടത്താൻ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഈവർഷം ഇതുവരെ 6800ഓളം ബാങ്ക് തട്ടിപ്പ് പരാതികളാണ് റിസർവ് ബാങ്കിന് ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here