മരട് ഫ്‌ളാറ്റ് കേസ്: നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മരട് ഫ്‌ളാറ്റ് കേസിൽ നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രതിയായ മരട് മുൻ പഞ്ചായത്ത് ക്ലാർക്ക് ജയറാം നായ്ക്കിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
Read Also: മരട് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള തിയതികൾ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി
ഇയാൾക്കൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ പഞ്ചായത്ത് സൂപ്രണ്ട് പിഇ ജോസഫ്, ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ സാലി ഫ്രാൻസിസ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ജയറാം നായ്ക്കിനെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
അതേ സമയം, ജനുവരിയിൽ ഫ്ളാറ്റുകൾ പൊളിക്കാൻ തീരുമാനമായി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്ളാറ്റുകൾ പൊളിക്കുക. ഹോളിഫെയ്ത്ത് എച്ച്2ഓ ഫ്ളാറ്റാണ് ആദ്യം പൊളിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here