ജപ്പാനില്‍ അറസ്റ്റിലായ നിസാന്‍ മോട്ടോഴ്‌സ് മുന്‍ മേധാവി കാര്‍ലോസ് ഗോന്‍ ലെബനോനില്‍

ജപ്പാനില്‍ അറസ്റ്റിലായ നിസാന്‍ മോട്ടോഴ്‌സ് മുന്‍ മേധാവി കാര്‍ലോസ് ഗോന്‍ ലെബനോനില്‍. കാര്‍ലോസ് എങ്ങനെ ലെബനോനില്‍ എത്തി എന്നത് വ്യക്തമല്ല. താന്‍ ലെബനോനിലെത്തിയതായി പുറത്തുവന്ന വാര്‍ത്ത കാര്‍ലോസ് ഗോന്‍ തന്നെ പ്രസ്താവന ഇറക്കി സ്ഥിരീകരിക്കുകയായിരുന്നു. നിയമത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നില്ല. ജപ്പാനില്‍ താന്‍ നേരിട്ട അനീതിയില്‍ നിന്നും രാഷ്ട്രീയ പീഡനത്തില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നിസാന്‍ മോട്ടേഴ്‌സ് ചെയര്‍മാനായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് 2018ലാണ് കാര്‍ലോസ് ഗോന്‍ ജപ്പാനില്‍ അറസ്റ്റിലായത്. കടുത്ത വ്യവസ്ഥകളോടെ ജാമ്യത്തില്‍ കഴിയുന്ന കാര്‍ലോസ് എങ്ങനെ ജപ്പാനില്‍ നിന്ന് പുറത്തുകടന്നുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ലെബനീസ് വംശജരായ ദമ്പതികളുടെ മകനായി 1954 ല്‍ ബ്രസീലില്‍ ജനിച്ച കാര്‍ലോസിന് ലെബനോന്‍, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ പൗരത്വമുണ്ട്. പ്രമുഖ ടയര്‍ കമ്പനിയായ മിഷലിന്‍, ഫ്രഞ്ച് കാര്‍ കമ്പനിയായ റെനോ, ജപ്പാന്‍ കന്പനിയായ നിസാന്‍ എന്നീ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ ഏറ്റെടുത്ത് ലാഭത്തിലാക്കിയാണ് വ്യവസായിക ലോകത്ത് കാര്‍ലോസ് ഗോന്‍ ശ്രദ്ധേയനായത്.
Story Highlights- Former Nissan Motors chief Carlos Gonz in Lebanon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here