രാജസ്ഥാനിലെ ശിശുമരണം; മരണസംഖ്യ ഉയരുന്നു

രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം കൂടുന്നു. മരണസംഖ്യ നിലവിൽ 107 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഉന്നത തല സംഘം കേന്ദ്ര സർക്കാറിന് ഉടൻ റിപ്പോർട്ട് കൈമാറും. കഴിഞ്ഞ 35 ദിവസത്തിനിടെ 107 കുട്ടികളാണ് മരിച്ചത്.
അതേസമയം, മുഖ്യമന്ത്രി അശോക് ഗെഹ്ലോതിനെതിരെ പരോക്ഷ വിമർശനവുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്തെത്തി. രാജസ്ഥാനിലെ കോട്ടയിലെ കെജെ ലോൺ സർക്കാർ ആശുപത്രിയിൽ കുട്ടികളുടെ മരണം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയെ പേരെടുത്ത പറയാതെ ഉപമുഖ്യമന്ത്രി വിമർശിച്ചത്. മുൻ സർക്കാരുകളെ പഴിചാരിയിട്ട് കാര്യമില്ല. ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് 13 മാസമായെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.
മരണ സംഖ്യ മുൻ വർഷങ്ങളിലെക്കാളും കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അവകാശപ്പെടുന്നതിനിടെയാണ് സച്ചിൻ പൈലറ്റിന്റെ പ്രസ്താവന. വിഷയം ശ്രദ്ധയിൽപ്പെട്ടതായി കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. കുട്ടികളുടെ വീട് സന്ദർശിക്കാത്തതിനെതിരെ പ്രിയങ്കക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.
ആശുപത്രിയിൽ സന്ദർശനം നടത്തിയ ലോക് സഭാ സ്പീക്കർ ഓം ബിർള കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഉന്നത തല സംഘം കേന്ദ്ര സർക്കാറിന് ഉടൻ റിപ്പോർട്ട് കൈമാറും. ദേശീയ മനുഷ്യവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടു.4 ആഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights- Rajasthan, Child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here