മരട് നഗരസഭ യോഗം; ഭരണപക്ഷ അംഗങ്ങൾക്കിടയിൽ തർക്കം

മരട് നഗരസഭ വിളിച്ച അടിയന്തര കൗൺസിൽ യോഗത്തിൽ ഭരണപക്ഷ അംഗങ്ങൾ തർക്കം. വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾ തീർക്കുന്നതിനുള്ള അധിക തുക നഗരസഭ വഹിക്കണമെന്ന തീരുമാനത്തെ ചൊല്ലിയാണ് തർക്കം. അവ്യക്തത പരിഹരിക്കണം എന്നാവശ്യപ്പെട്ട് സർക്കാരിന് കത്തയക്കാൻ തീരുമാനം. അധിക തുക സർക്കാർ വഹിക്കുമെന്ന് ചെയർപേഴ്‌സൺ, ജനങ്ങൾ ഭയക്കേണ്ടതില്ലെന്ന് സബ്കളക്ടർ.
തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മരട് നഗരസഭ പ്രതിനിധികളും നടത്തിയ ചർച്ചയിൽ മരടിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചാൽ ഇൻഷുറൻസ് തുക പര്യാപ്തമല്ലെങ്കിൽ സർക്കാർ അധിക നൽകുമെന്നായിരുന്നു തീരുമാനം. എന്നാൽ, മിനിട്‌സായി പുറത്ത് വന്നപ്പോൾ നഗരസഭ അധിക തുക വഹിക്കണമെന്നായി. ഇതോടെ നഗരസഭ ചെയർപേഴ്‌സണും ഭരണകക്ഷി അംഗങ്ങളും തമ്മിൽ തർക്കമായി. ഒടുവിൽ വിഷയത്തിൽ വ്യക്തത വരുത്താൻ സർക്കാരിന് കത്തയക്കാമെന്ന ധാരണയിലാണ് കൗൺസിൽ അവസാനിച്ചു.
യോഗത്തിലെത്തിയ സബ് കളക്ടർ ഫ്‌ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ നിർദേശങ്ങളടങ്ങിയ വീഡിയോ കൗൺസിൽ അംഗങ്ങൾക്ക് വിശദീകരിച്ചു. സ്‌ഫോടനത്തിൽ ആരും ഭയക്കേണ്ടതില്ലെന്നും, വീടുകൾക്ക് കേടുപാട് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റിന് സമീപം താമസിക്കുന്നവരെ നാളെ നേരിൽ കണ്ട് സുരക്ഷാ നിർദേശങ്ങൾ സബ് കളക്ടർ വിശദീകരിക്കും.
Story highlight: municipality meeting, marad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here