Advertisement

നിർഭയ കേസ്: നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ തിഹാറിൽ പുതിയ തൂക്കുമരം

January 7, 2020
Google News 1 minute Read

നിർഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാൻ പുതിയ തൂക്കുമരം ഒരുങ്ങുന്നതായി റിപ്പോട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നതോടെ നാല് ആളുകളെ ഒരേസമയം തൂക്കിക്കൊല്ലുന്ന ഇന്ത്യയിലെ ആദ്യ ജയിലായി തിഹാർ മാറും. ഇതുവരെ തിഹാറിൽ ഒരു പലക മാത്രമായിരുന്നു പ്രതികളെ തൂക്കിലേറ്റാൻ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം തൂക്കിലേറ്റാനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലെ തുരങ്കത്തിനും വേണ്ടി ജെസിബി എത്തിച്ച് പണികൾ നടത്തിയിരുന്നു. ഈ തുരങ്കത്തിലൂടെയായിരിക്കും പ്രതികളുടെ മൃതദേഹങ്ങൾ കൈമാറുക.

Read Also: രാജ്യം ചര്‍ച്ച ചെയ്ത നിര്‍ഭയ കേസിന്റെ നാള്‍വഴികള്‍

അതേസമയം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ‘നിർഭയ’യുടെ മാതാപിതാക്കൾ പ്രതികരിച്ചു. വിധിയിൽ സന്തോഷമുണ്ടന്ന് നിർഭയയുടെ അമ്മ ആശാ ദേവി. രാജ്യത്തെ സ്ത്രീകൾക്ക് ശക്തി പകരുന്നതാണ് പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം. നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതാണ് വിധിയെന്നും അവർ പ്രതികരിച്ചു. വിധിയിൽ സന്തോഷമുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛൻ ബദ്രിനാഥ് സിംഗും പ്രതികരിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ ഭയം ജനിപ്പിക്കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നാണ് നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വാറന്റ് പുറപ്പെടുവിച്ചത്. ജനുവരി 22ന് രാവിലെ 7 മണിക്ക് വധ ശിക്ഷ നടപ്പാക്കും. ഉത്തർപ്രദേശിൽ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ നടപ്പാക്കുക. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് നിർഭയ കേസിൽ നീതി നടപ്പാകുന്നത്. ബ്ലാക്ക് വാറന്റ് നടപടിക്ക് മുമ്പായി നാല് പ്രതികളെയും ഏകാന്ത സെല്ലിലാണ് തിഹാറിൽ പാർപ്പിച്ചിരുന്നത്.

 

 

nirbhaya case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here