Advertisement

ഡ്യൂട്ടിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളി ജവാൻ സർക്കാരിന്റെ കനിവ് തേടുന്നു

January 25, 2020
Google News 1 minute Read

ഛത്തീസ്ഗഢിൽ ഡ്യൂട്ടിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളി ജവാൻ സർക്കാരിന്റെ കനിവ് തേടുന്നു. നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് റായ്പൂരിലെ ഐടിബിപി ബറ്റാലിയൻ ക്യാമ്പിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഉല്ലാസാണ് തുടർ ചികിത്സ കേരളത്തിലേക്ക് മാറ്റുന്നതിനായി സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നത്. പരസഹായമില്ലാതെ ഒന്നരമാസമായി ക്യാമ്പിൽ കഴിച്ചുകൂട്ടുകയാണ് ഇദ്ദേഹം.

ഛത്തീസ്ഗഢിലെ ഖറോറ ഐടിബിപി 38-ാം ബറ്റാലിയൻ ആശുപത്രിയിലാണ് ഉല്ലാസിനെ നിലവിൽ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. പരസഹായമില്ലാതെ കിടന്നിടത്ത് നിന്നും നിവർന്നിരിക്കാനാകില്ല. അരയ്ക്ക് താഴെ ശരീരം മരവിച്ച അവസ്ഥയിൽ മലമൂത്ര വിസർജ്ജനം നടക്കുന്നത് ഉല്ലാസിന് അറിയാൻ സാധിക്കുന്നില്ല. നട്ടെല്ല് ഓപ്പറേഷൻ ചെയ്തതിനാൽ ഒന്നര വർഷത്തെ ചികിത്സയിലൂടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ.

അതേസമയം, ഒന്നരമാസമായി ഫിസിയോതെറാപ്പിയടക്കമുള്ള ചികിത്സ കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. ആറ് മാസം മുൻപാണ് ഉല്ലാസിന്റെ വിവാഹം കഴിഞ്ഞത്. ഗർഭിണിയായ ഭാര്യക്കും അസുഖ ബാധിതരായ മാതാപിതാക്കൾക്കും ഛത്തീസ്ഗഢിലെത്തി കൂടെ നിൽക്കാൻ സാധ്യമല്ല. അതിനാൽ ആലപ്പുഴ നൂറനാട്ടെ ഐടിബിപി ബറ്റാലിയൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബവും ഉല്ലാസും അപേക്ഷിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് ഉല്ലാസിന് സഹപ്രവർത്തകന്റെ വെടിയേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here