ബ്യൂട്ടി പാർലർ മാനേജർ കൊലപാതകം; പ്രതി ചണ്ടി രുദ്രയെ കൊച്ചിയിൽ എത്തിച്ചു
ബ്യൂട്ടി പാർലർ മാനേജർ വിജയ് ശ്രീധരനെ കൊലപ്പെടുത്തിയ പ്രതി ചണ്ടി രുദ്രയെ
കൊച്ചിയിൽ എത്തിച്ചു. സെക്കന്തരാബാദിൽ നിന്ന് പിടിയിലായ പ്രതിയെ ഇന്ന് ഉച്ചയോട് കൂടിയാണ് കൊച്ചിയിൽ എത്തിച്ചത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങും
കാക്കനാട് ഇടച്ചിറയിലുള്ള ബ്യൂട്ടി പാർലർ മാനേജറായിരുന്ന വിജയ് ശ്രീധരനെ ഇക്കഴിഞ്ഞ 25 നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാർലറിലെ ജീവനക്കാരനായ ചണ്ടി രുദ്രയെന്ന വെങ്കിടേഷ് വിജയിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന തെങ്ങോടുള്ള വീട്ടിൽ വെച്ചാണ് വിജയിയെ ചണ്ടി രുദ്ര കൊലപ്പെടുത്തിയത്. രാത്രിയിൽ ഇരുവരും ചേർന്ന് മദ്യപിച്ച ശേഷമുണ്ടായ വക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം നടത്തിയ ശേഷം നാട്ടിലേക്ക് കടന്ന പ്രതിയെ ഇൻഫോ പാർക്ക് എസ് ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സെക്കന്തരാബാദ് സുഭാഷ് നഗറിൽ നിന്നാണ് പിടികൂടിയത് .
സെക്കന്തരാബാദിലുളള മലയാളി അസോസിയേഷനാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Story Highlights- Beauty Parlor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here