അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കണം; ഉപവാസ സമരവുമായി മേധാ പട്കർ
മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരവുമായി സാമൂഹിക പ്രവർത്തക മേധാ പട്കർ. തിങ്കളാഴ്ച രാവിലെയാണ് സഹപ്രവർത്തകരോടൊപ്പം ബർവാനി ജില്ലയിലെ സെഗ്വാളിന് സമപം ദേശീയപാതയോരത്ത് സമരം തുടങ്ങിയത്. 24 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് സമരം.
ആവശ്യം ഉടൻ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. തൊഴിലാളികളെ മരിക്കാൻ വിടുകയാണ് സർക്കാർ ചെയ്യുന്നത്. കൊടുംചൂടിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പെരുവഴിയിലൂടെ നടക്കുന്നത്. നാട്ടിലെത്താൻ പണം നൽകാൻ പോലും ഇവർ തയ്യാറാണ്. എന്നാൽ സർക്കാർ ഇപ്പോഴും ഉചിതമായ തീരുമാനം എടുക്കുന്നില്ല. മതിയായ വേതനം പോലും ലഭിക്കാതെയാണ് തൊഴിലാളികൾ മടങ്ങുന്നതെന്ന് സർക്കാർ മനസിലാക്കണമെന്നും മേധാ പട്കർ പറഞ്ഞു.
also read:മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 13,000ലേക്ക്
മുംബൈ-ആഗ്ര ഹൈവേ വഴിയാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും തൊഴിലാളികൾ കാൽനടയായും വാഹനങ്ങളിലും നാട്ടിലേക്ക് മടങ്ങുന്നത്. ഇരുസംസ്ഥാനങ്ങളുടെ അതിർത്തിയായ ബർവാനി ജില്ലയിലെ സെന്ധ്വയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. പരിശോധനയ്ക്കിടെ തൊഴിലാളികളെ തടയുന്ന പ്രവണതയുണ്ട്. ഇതിനെതിരെയാണ് മേധാ പട്കർ രംഗത്തെത്തിയിരിക്കുന്നത്.
Story highlights-Medha Patkar ,demanding immediate transport for stranded workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here