ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,65,364 ആയി
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,65,364 ആയി. 38,36,183 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13,7,608 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം 6,114 പേരാണ് മരിച്ചത്. 88,498 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 649 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 30,076 ആയി. ഫ്രാൻസിലെ മരണസംഖ്യ 25,809 ആയപ്പോൾ ജർമനിയിൽ മരിച്ചവരുടെ എണ്ണം 7,275 ആയി. ബെൽജിയത്തിലെ മരണസംഖ്യ 8,415 ആയി ഉയർന്നു. ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,418 ആയി.
നെതർലന്റ്സിൽ 5,204ഉം ബ്രസീലിൽ 8,588ഉം തുർക്കിയിൽ 3,584ഉം പേർ മരിച്ചു. സ്വിറ്റ്സർലന്റിലെ മരണസംഖ്യ 1,805 ആയപ്പോൾ സ്വീഡനിലേത് 2,941 ആയി. മെക്സിക്കോയിൽ 2,704 പേരും അയർലന്റിൽ 1,375 പേരും മരിച്ചു. ആഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52,000 കടന്നപ്പോൾ മരണസംഖ്യ 2,015 ആയി. പാകിസ്ഥാനിൽ 564 പേരാണ് ഇതുവരെ മരിച്ചത്.
റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണ്. റഷ്യയിൽ മരിച്ചവരുടെ എണ്ണം 1,625 ആയി ഉയർന്നപ്പോൾ ബ്രസീലിൽ 8,588 പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ-930, കാനഡ-4,232, ഓസ്ട്രിയ-609, ഫിലിപ്പൈൻസ്-685, ഡെൻമാർക്ക്-506, ജപ്പാൻ-556, ഇറാഖ്-102, ഇക്വഡോർ-1,618 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
അതേസമയം, രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തി. അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അല്ലെങ്കിൽ കേസുകൾ കുതിച്ചുയരുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. രോഗം വ്യാപിക്കുന്നത് പരിശോധിക്കാൻ രാജ്യങ്ങൾ മതിയായ ട്രാക്കിംഗ് സംവിധാനങ്ങളും ക്വാറന്റീൻ വ്യവസ്ഥകളും ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ജനറൽ ടെഡ്രോസ് അഥനോം നിർദേശിച്ചു. ലോക്ക് ഡൗണിൽ നിന്നുള്ള പരിവർത്തനം രാജ്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story highlight: Worldwide, covid death crossed 2.5 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here