Advertisement

2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണം; സങ്കക്കാരയെ ചോദ്യം ചെയ്യും

July 2, 2020
Google News 2 minutes Read
Kumar Sangakkara statement

2011 ക്രിക്കറ്റ് ലോകകപ്പ് ഒത്തുകളിയെന്ന ആരോപണത്തിൽ അന്നത്തെ ക്യാപ്റ്റൻ ആയിരുന്ന കുമാർ സങ്കക്കാരയെ ചോദ്യം ചെയ്യും. നേരത്തെ ഓപ്പണർ ഉപുൽ തരംഗയെയും ശ്രീലങ്കൻ ഇതിഹാസം അരവിന്ദ ഡിസിൽവയെയും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സങ്കക്കാരയെയും ചോദ്യം ചെയ്യുമെന്ന് പ്രത്യേക അന്വേഷണ വിഭാഗം അറിയിച്ചത്.

ജൂൺ അവസാനവാരം ഒത്തുകളി ആരോപണത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കൻ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിൻ്റെ വിജിലൻസ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കായിക മന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെഎഡിഎസ് റുവാൻചന്ദ്ര പരാതി നൽകുകയായിരുന്നു. രണ്ട് ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി വെളിപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കായിക മന്ത്രി ഡാലസ് അലഹപ്പെരുമ ഉത്തരവിട്ടിട്ടുണ്ട്.

Story Highlights: 2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണം; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ഇന്ത്യയും ശ്രീലങ്കയും ഫൈനൽ കളിച്ച് ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പ് ഒത്തുകളി ആയിരുന്നു എന്ന് മുൻ ശ്രീലങ്കൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്​ഗാമേ ആണ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ലോകകപ്പിൻ്റെ സമയത്ത് മഹിന്ദാനന്ദയായിരുന്നു ശ്രീലങ്കൻ കായിക മന്ത്രി. അദ്ദേഹത്തെ കൂടാതെ മുൻ താരം അർജുന രണതുംഗ ഉൾപ്പെടെയുള്ളവർ മത്സരം ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നു. 1996ൽ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ രണതുംഗ വാംഖഡെയിൽ നടന്ന ഫൈനലിൻ്റെ കമൻ്റേറ്റർ പാനലിൽ ഉണ്ടായിരുന്നു. അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്സെയ്‌ക്കൊപ്പം മഹിന്ദാനന്ദയും കലാശപ്പോരിനു സാക്ഷിയാവാൻ അന്ന് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. കളിക്കാർ ഒത്തു കളിച്ചു എന്നല്ല, ചില ഗ്രൂപ്പുകൾ ഇതിൽ ഇടപെട്ടു എന്നായിരുന്നു ഇപ്പോൾ ഊർജമന്ത്രിയായ മഹിന്ദാനന്ദയുടെ പരാമർശം.

കലാശപ്പോരിൽ 275 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ എംഎസ് ധോണി മികവിൽ ശ്രീലങ്കയെ പരജയപ്പെടുത്തി കിരീടധാരണം നടത്തുകയായിരുന്നു.

Story Highlights: Kumar Sangakara statement sought in Sri Lanka 2011 World Cup probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here