Advertisement

എച്ച്‌വിഡിസി ലൈനും സബ്‌സ്റ്റേഷനു ഒക്ടോബർ മാസത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

July 17, 2020
Google News 2 minutes Read

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വലിയ നേട്ടങ്ങളുണ്ടായിട്ടുള്ള ഒരു മേഖലയാണ് വൈദ്യുതി. എടമൺ കൊച്ചി പവർഹൈവേ അടക്കം ഈ രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നത്. കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്നിൽകണ്ടുകൊണ്ട് നമ്മുടെ വൈദ്യുതി ഇറക്കുമതി ശേഷി വർധിപ്പിക്കുന്നതിൽ ഈ സർക്കാർ മുൻകയ്യെടുത്ത് നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് എച്ച് വിഡിസി ലൈനും സബ്‌സ്റ്റേഷനും.

തമിഴ്‌നാട്ടിലെ പുഗലൂർ നിന്ന് തൃശൂർ മാടക്കത്തറയിലേക്ക് നിർമിക്കുന്ന എച്ച്വിഡിസി ലൈനും സബ്‌സ്റ്റേഷനും ഈ ഒക്ടോബർ മാസത്തിൽ പൂർത്തിയാകും. പ്രസരണ നഷ്ടം പരമാവധി കുറച്ച് വൈദ്യുതി കൊണ്ടുവരുന്നതിന് എച്ച് വിഡിസി സാങ്കേതികവിദ്യ ഫലപ്രദമാണ് എന്നു കണ്ടുകൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സാധാരണ ഇത്തരം പദ്ധതികൾക്കെതിരെ പല തരത്തിലുള്ള എതിർപ്പുകൾഉണ്ടാകാറുണ്ട്. എന്നാൽ, ഏറ്റെടുക്കുന്ന ഭൂമിക്ക് സ്‌പെഷ്യൽ പാക്കേജ് നടപ്പാക്കി നഷ്ടപരിഹാരം ഉറപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്താണ് സമയബന്ധിതമായി പദ്ധതി മുമ്പോട്ടുപോകുന്നത്. 2018 മെയ് മാസത്തിലാണ് പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 138 കിലോമീറ്റർ ഓവർഹെഡ് ലൈനും 27 കിലോമീറ്റർ യുജി കേബിളുമാണ് 320 കെവിഡിസി ലൈനിൽ ഉള്ളത്. 90 ശതമാനം ജോലികളും പൂർത്തിയായി.

കൊവിഡ് 19 നിർമാണ പ്രവർത്തനങ്ങളുടെ വേഗതയെ ബാധിച്ചിട്ടുണ്ടെങ്കിലും 2020 ഒക്ടോബറോടെ ഇത് പൂർത്തിയാകും. സബ്‌സ്റ്റേഷന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഒക്ടോബറിൽ ലൈൻ ചാർജ് ചെയ്യുന്നതോടെ സബ്‌സ്റ്റേഷൻ പ്രവർത്തന സജ്ജമാകും. ആകെ 1474 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയിലൂടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാൻ കഴിയും. ഈ സർക്കാർ കാലത്ത് ആരംഭിച്ച് ഈ സർക്കാർ കാലത്തുതന്നെ പൂർത്തിയാക്കുന്ന ഒരു ബൃഹദ് പദ്ധതിയാണ് ഇത്.

Story Highlights CM, HVDC line and substation, to be completed by October

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here