Advertisement

കരിപ്പൂര്‍ വിമാനദുരന്തം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

August 8, 2020
Google News 2 minutes Read
hardeep singh puri

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മുന്‍വിധികള്‍ ഇല്ലാത്ത ഒരു അന്വേഷണം ഉണ്ടാകും. ഇതിനായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും മന്ത്രി ട്വന്‍ിഫോറിനോട് പറഞ്ഞു.

അപകടത്തിന്റെ കാരണമെന്താണെന്നത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയതായി മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഒന്നരമണിക്കൂറിനുള്ളില്‍ എല്ലാവരെയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലുള്ളവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക മുന്‍കരുതല്‍ ഒരുക്കിയായിരിക്കും ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.

ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബായി കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Story Highlights Karipur plane crash, special team will probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here