Advertisement

പാലാരിവട്ടം പാലം കേസ്; സർക്കാരിന്റെ ഹർജി തള്ളി സുപ്രിംകോടതി; രേഖകൾ സമർപ്പിക്കാൻ കമ്പനിക്ക് സമയം നൽകി

September 4, 2020
Google News 1 minute Read

പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ അനുമതി നൽകണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. രണ്ടാഴ്ചയ്ക്ക് ശേഷം പ്രധാന ഹർജിയിൽ അന്തിമവാദം കേൾക്കാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച്, രേഖകൾ സമർപ്പിക്കാൻ കരാർ കമ്പനിക്ക് സമയവും നൽകി. ഭാരപരിശോധനയിൽ തൽസ്ഥിതി തുടരും.

സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, പാലാരിവട്ടം മേൽപ്പാലം അടിയന്തരമായി പുതുക്കിപണിയേണ്ട സാഹചര്യമാണെന്ന് സുപ്രിംകോടതിയെ അറിയിച്ചു. ഉടൻ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്റ്റ്സ് ലിമിറ്റഡ് ആവശ്യപ്പെട്ടു. വാദം കേൾക്കൽ മാറ്റിവയ്ക്കണമെന്ന് കക്ഷികളായ കിറ്റ്കോയും, സ്ട്രക്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനും കത്ത് നൽകിയിരുന്നു. ഇതോടെ, ഇടക്കാല അപേക്ഷയിലല്ല പ്രധാനഹർജിയിൽ തന്നെ വാദം കേൾക്കാമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ നിലപാട് വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്ക് ശേഷം അന്തിമവാദം കേൾക്കുമെന്ന് അറിയിച്ചു. ഈ സമയത്തിനുള്ളിൽ കരാർ കമ്പനിക്ക് അടക്കം രേഖകൾ സമർപ്പിക്കാം. മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാരിന്റെ പ്രധാനഹർജി. ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം പാലം അപകടാവസ്ഥയിലാണെന്നും, പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കി.

Story Highlights Palarivattom bridge, Supreme court of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here