Advertisement

സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

April 27, 2021
Google News 1 minute Read

സംസ്ഥാനത്തെ സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള. ഉയർന്ന ഫീസ് ഈടാക്കുന്നതിൽ പകുതിയും ലഭിക്കുന്നതു ഇടനിലക്കാർക്ക്. വിദേശ രാജ്യങ്ങളിലേക്കുള്ള ടെസ്റ്റിനു ഏജന്റുമാരും രംഗത്ത്. ട്രാവൽ ഏജൻസികളും ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള ബോർഡുവച്ച് ഇടനിലയായി പ്രവർത്തിക്കുന്നു. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

സംസ്ഥാനത്തെ സ്വകാര്യലാബുകൾ ആർ.ടി.പി.സി.ആർ ടെസ്റ്റിനു ഈടാക്കുന്നത് 1700 രൂപയാണ്. നേരത്തെ 1500 രൂപയായിരുന്നുവെങ്കിലും കോടതി ഉത്തരവോടെ ഇതു 1700 ആയി ഉയർത്തി. സംസ്ഥാനത്തെ അക്രഡിറ്റഡ് ലാബുകൾക്ക് മാത്രമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനുള്ള അധികാരം. ഇതാകട്ടെ ചുരുക്കം ചില ലാബുകൾക്ക് മാത്രമേയുള്ളൂ. എന്നാൽ സ്വകാര്യ ക്ലിനിക്കുകളും ചെറിയ ലാബുകളും അടക്കം എല്ലാവരും തന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സാമ്പിൾ ശേഖരിക്കുന്നുണ്ട്. 1700 രൂപയിൽ പകുതിയും കൊണ്ടുപോകുന്നത് ഈ ഇടനിലക്കാരാണ്. ഐ.എം.എയുമായി ചേർന്ന് റെഡ്ക്രോസ് നടത്തുന്ന 700 രൂപയുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഈ കൊള്ള വ്യക്തമാക്കുന്നു. ടെസ്റ്റിനായി ആളെ കൊണ്ടുചെല്ലുന്നവർക്ക് സ്വകാര്യ ലാബുകളിൽ കമ്മിഷനുമുണ്ട്. നാലു പേരെ കൊണ്ടു ചെന്നാൽ ലഭിക്കുന്നത് 300 രൂപയാണ്.

ഇതിനു പുറമെയാണ് ട്രാവൽ ഏജൻസികൾ കൊവിഡ് 19 ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റ് ലഭ്യമാണെന്ന പരസ്യം നൽകി ഏജന്റുമാരായി പ്രവർത്തിക്കുന്നത്. വിദേശത്തേക്ക് പോകാനുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇവരുമായി ബന്ധപ്പെട്ടപ്പോൾ കമ്മിഷന്റെ കാര്യം ഫോണിൽ പറയാൻ പറ്റില്ലെന്നും നേരിൽ വരാനുമായിരുന്നു പ്രതികരണം.

Story highlights: covid 19, RTPCR test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here