ആരോഗ്യ വകുപ്പില്‍ സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി
ആരോഗ്യ വകുപ്പില്‍ സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി. ബന്ധുക്കള്‍ക്ക് ആശ്രിത നിയമന ഉത്തരവ് വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് വരെയും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ആരോഗ്യ വകുപ്പില്‍ സര്‍വീസില്‍ ഇരിക്കെ മരിച്ച 250 ല്‍ അധികം ജീവനക്കാരുടെ കുടുംബങ്ങളാണ് ആശ്രിത നിയമനത്തിനായി കാത്തിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ബാധിതനായി മരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ ബാലകൃഷ്ണന്റെ കുടുംബം മുതല്‍ കടബാധ്യതമൂലം വീട് ജപ്തി നടപടികള്‍ നേരിടുന്ന ജീവനക്കാരന്റെ ഭാര്യ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. 7ഉം, 8ഉം വര്‍ഷങ്ങള്‍ ജോലിക്കായി കാത്തിരുന്ന് മടുത്തവരാണ് ഏറെ പേരും. അകാലത്തില്‍ മരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ സമാശ്വാസ തൊഴില്‍ ദാനപദ്ധതി അട്ടിമറിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
സര്‍ക്കാര്‍ നിയമന ഉത്തരവായിട്ടും നിയമനം ലഭിക്കാതെ വര്‍ഷങ്ങളായി നിയമനം കാത്ത് കഴിയുന്ന തങ്ങളുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. നിയമന ഉത്തരവ് ഉള്ളതിനാല്‍ മറ്റ് ജോലികള്‍ക്കായി പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.
Story Highlights: health department, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here