ഫസൽ വധക്കേസ് തുടരന്വേഷണം; അന്വേഷണസംഘത്തെ വിശ്വാസമുണ്ടെന്ന് കാരായി ചന്ദ്രശേഖരൻ
തലശ്ശേരി ഫസൽ വധക്കേസിൽ ഹൈക്കോടതിയുടെ തുടരന്വേഷണ ഉത്തരവിൽ പ്രതികരണവുമായി കാരായി ചന്ദ്രശേഖരൻ. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ട്. വൈകിയാണെങ്കിലും നീതി ലഭിച്ചെന്ന് കാരായി ചന്ദ്രശേഖരൻ ട്വന്റി ഫോറിനോട് പറഞ്ഞു.
മൊഴിനൽകാൻ കുപ്പി സുബീഷിന് മേൽ സമ്മർദം ചെലുത്തിയിട്ടില്ല . പുതിയ അന്വേഷണസംഘത്തെ വിശ്വാസമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സിബിഐ പ്രത്യേക ടീം തുടരന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
Story Highlights: Karayi Chandrasekharan , Fazal muder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here