‘നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ അംഗീകരിക്കാൻ പറ്റുമോ?’; മാലിക്കിനെ വിമർശിച്ച് വീണ്ടും ഒമർ ലുലു

മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ മാലിക്കിനെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്നുവച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ അംഗീകരിക്കാൻ പറ്റുമോ എന്നാണ് ഒമർ ലുലുവിന്റെ ചോദ്യം. മാലിക്കിനെ വിമർശിച്ച് നേരത്തേയും ഒമർ ലുലു രംഗത്തെത്തിയിരുന്നു.
മാലിക്ക് സിനിമയിൽ പറയുന്ന വെടിവയ്പ്പിന് ആസ്പദമായ സംഭവം നടന്നത് 2009ലാണ്. ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ട വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ അവിടെ ഉണ്ട്. ആ ഒരു പരിഗണനയെങ്കിലും നൽകി
യാഥാർത്ഥ്യത്തോട് അൻപത് ശതമാനമെങ്കിലും സത്യസന്ധത പുലർത്താമായിരുന്നുവെന്ന് ഒമർ ലുലു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാൻ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് ‘മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു’.
ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി ….
Story Highlights: Omar lulu, malik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here