വനിതാ ബാഡ്മിന്റണില്‍ പൊരുതി തോറ്റ് പി വി സിന്ധു

ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. സെമിയില്‍ പി വി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായിരുന്നു. രണ്ടാം ഗെയിമും ചൈനീസ് തായ്‌പേയ് താരം ടി വൈ തായ് സ്വന്തമാക്കി. സ്വന്തം പിഴവുകള്‍ പി വി സിന്ധുവിന് തിരിച്ചടിയായി.
21-18 ആണ് സ്‌കോര്‍ നില. രണ്ടാം സെറ്റ് സ്‌കോര്‍ 21-12 ആണ്. ലോക റാങ്കിംഗ് ഒന്നാം താരമാണ് ഒപ്പം മത്സരിച്ച ടി വൈ തായ്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പുറത്തായത്. വെങ്കല മെഡല്‍ പോരാട്ടം അടുത്ത ദിവസത്തിലുണ്ടാകും. ചൈനയുടെ ഹി ബിംഗ് ജിയാവോയെയാണ് നേരിടുക.
Read Also: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് ഇന്ന് കേരളത്തിന്റെ ആദരം
ക്വാര്‍ട്ടറില്‍ ജപ്പാന്റെ യമാഗുച്ചിയെ 21-13, 22- 20 എന്ന സ്‌കോറില്‍ പി വി സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചിരുന്നു. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിച്‌ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പര്‍ താരമായ യമാഗുച്ചിയും ഏഴാം നമ്പര്‍ താരമായ പി വി സിന്ധുവും തമ്മിലുള്ള പത്തൊന്‍പതാം മത്സരമാണ് നടന്നത്.
അതേസമയം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലിലെത്തി. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് 4.30ന് ആണ് ഫൈനല്‍. ബോക്‌സിംഗില്‍ ഇന്ത്യയുടെ അമിത് പാംഗല്‍ പുറത്തായി. കൊളംബിയന്‍ താരത്തോട് 4-1ന് തോറ്റു. ഇദ്ദേഹം ലോക 1ാം നമ്പര്‍ താരമാണ്.
Story Highlights: pv sindhu out in tokyo olympics women badminton
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here