Advertisement

ഡിസിസി പ്രസിഡൻ്റ് പട്ടികയിൽ അതൃപ്തി; കെ സി വേണുഗോപാലിനും വി ഡി സതീശനുമെതിരെ ആഞ്ഞടിക്കാൻ ചെന്നിത്തല അനുകൂലികൾ; വാട്സ് ആപ്പ് സന്ദേശത്തിൻ്റെ പകർപ്പ് 24ന്

August 23, 2021
Google News 1 minute Read
RC Brigade whatsapp chat

ഡിസിസി പ്രസിഡൻ്റ് പട്ടികയിൽ അതൃപ്തരായി ചെന്നിത്തല അനുകൂലികൾ. കെ സി വേണുഗോപാലിനും വി ഡി സതീശനുമെതിരെയാണ് പ്രതിഷേധം. ഉമ്മൻചാണ്ടി പക്ഷത്തയും കൂടെ കൂട്ടാൻ ആഹ്വാനംമുണ്ട്. ആർ സി ബ്രിഗേഡ് വാട്സ് ആപ് കൂട്ടായ്മയിലാണ് ആഹ്വാനം . വാട്സ് ആപ്പ് സന്ദേശത്തിൻ്റെ പകർപ്പ് ട്വൻ്റിഫോറിന് ലഭിച്ചു.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച വിഷയത്തിലാണ് ചെന്നിതല വിഭാ​ഗവും ഉമ്മൻ ചാണ്ടി വിഭാ​ഗവും, കെസി വേണു​ഗോപാൽ വിഡി സതീശൻ, കെസുധാകരൻ എന്നിവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് ഇനിയും എടുത്തിട്ടില്ല. പക്ഷേ, കെ സുധാകരന്റെ ബന്ധു കെ.എസ് ബ്രി​ഗേഡ് എന്ന വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലൂടെ ഡിസിസി പ്രസിഡന്റുമാരുടെ സാധ്യത പട്ടിക പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആർ സി ബ്രി​ഗേഡ് (രമേശ് ചെന്നിത്തല ബ്രി​ഗേഡ്) എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ കെസി വേണു​ഗോപാൽ വിഡി സതീശൻ, കെസുധാകരൻ എന്നിവർക്കെതിരെ ആക്രമണം ശക്തമാക്കണമെന്ന സന്ദേശം വന്നിരിക്കുന്നത്.

ആർസ് ബ്രി​ഗേഡ് വാട്സ് ആപ്പ് കൂട്ടായ്മയിൽ രമേശ് ചെന്നിത്തലയുടെ മകൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ. യൂത്ത് കോൺ​ഗ്രസ് ഭാരവാഹികൾ എന്നിവരുണ്ട്. ഉമ്മൻ ചാണ്ടി വിഭാ​ഗത്തിന്റെ പിന്തുണ കൂടി തേടണമെന്നും വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സന്ദേശങ്ങളായി ​ഗ്രൂപ്പ് അം​ഗങ്ങൾ പരസ്പരം കൈമാറുന്നുണ്ട്.

അതേസമയം, കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചർച്ചകളില്‍ തർക്കം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡൽയിലേക്ക് പോവുകയാണ്. ഹൈക്കമാന്‍റ് നിർദേശങ്ങള്‍ കൂടി കണക്കിലെടുത്ത് അന്തിമപട്ടികക്ക് രൂപം നല്‍കലാണ് ലക്ഷ്യം. ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍റിന് സമർപ്പിച്ചെങ്കിലും കൂടുതല്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. സ്ത്രീസാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം.

പരാതികളും പരിഭവവും തുടരുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഹൈക്കമാന്‍റ് തുടരുമ്പോഴും, എ, ഐ ഗ്രൂപ്പുകളെ അപ്രസക്തമാക്കി പുതിയ ഗ്രൂപ്പിന് വഴിമരുന്നിടാനുളള നീക്കങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ചർച്ചകളില്‍ നിന്നകറ്റി അപമാനപ്പെടുത്തിയെന്ന വികാരത്തില്‍ മുല്ലപ്പളളിയും വൃണിത ഹൃദയനാണ്. എന്നാല്‍, ഇവരുടെ സമ്മർദ്ദങ്ങള്‍ക്ക് ഒരുവിധത്തിലും അടിമപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കള്‍. എല്ലാവരെയും തൃപ്തിപ്പെടുത്തല്‍ സാധ്യമല്ലെന്നും വൈകാതെ പുനഃസംഘടന പൂർത്തിയാക്കണമെന്നും ഈ നേതാക്കള്‍ വാദിക്കുന്നു.

Story Highlight: Paralymbics olympics starting tommorow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here