Advertisement

ദത്ത് വിവാദം; കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ എന്ന് കണ്ടെത്താൻ നിർദേശിച്ച് കോടതി

November 1, 2021
Google News 1 minute Read

പേരൂർക്കടയിൽ അമ്മയറിയാതെ ദത്ത് നൽകിയ കേസിൽ അന്വേഷണം വേണമെന്ന് കോടതി. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ എന്ന് കണ്ടെത്താൻ കോടതി നിർദേശിച്ചു. വഞ്ചിയൂർ കുടുംബകോടതിയാണ് ശിശുക്ഷേമ വകുപ്പിന് നിർദേശം നൽകിയത്. കുഞ്ഞിന്റെ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്തുന്നത് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. കുഞ്ഞിനെ കിട്ടിയ ശേഷം നൽകിയ പത്രപരസ്യം ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ കുട്ടിയെ ലഭിച്ചപ്പോൾ പൊലീസ് നൽകിയ വിവരവും ഹാജരാക്കാനും കോടതി നിർദേശിച്ചു.

ഇതിനിടെ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമർശനം. ദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി പുതുക്കിയിട്ടുണ്ടോയെന്ന് കുടുംബ കോടതി ചോദിച്ചു. ആന്ധ്രാ ദമ്പതികൾക്ക് കുഞ്ഞിനെ നൽകിയപ്പോൾ ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ദത്ത് ലൈസൻസാണെന്നും കോടിതി പറഞ്ഞു. കേസ് ഈ മാസം 20 ന് വീണ്ടും പരിഗണിക്കും.

Read Also : ദത്ത് വിവാദം: അനുപമ ഹൈക്കോടതിയിൽ; ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു

അതേസമയം കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിനെ വിട്ടുകിട്ടാൻ അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ആറുപേരെ എതിര്കക്ഷികളാക്കിയാണ് അനുപമ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പൊലീസ് കമ്മിഷണർ, പേരൂർക്കട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ,ചൈൽഡ് വെൽഫെയർ കമ്മിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ,അച്ഛനും അമ്മയും ഉൾപ്പെടെ ആറുപേരെ എതിര്കക്ഷികളാക്കിയാണ് അനുപമ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

Story Highlights : Court on adoption controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here