ദത്ത് വിവാദം; കുഞ്ഞിനെ വിട്ടുനൽകണമെന്ന് അനുപമ: ഹർജി ഫയൽ ചെയ്തു

പേരൂർക്കട ദത്ത് വിവാദത്തിൽ ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് അനുപമ ഹർജി നൽകി. സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. അനുപമയും അജിത്തും കോടതിയിൽ നേരിട്ട് ഹാജരായി.
ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേനെയാണ് വഞ്ചിയൂർ കുടുംബ കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നൽകിയിരുന്നു
Read Also : ദത്ത് വിവാദം; ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സി.ഡബ്ള്യു.സി കോടതിക്ക് കൈമാറി
ഇതിനിടെ സി ഡബ്ള്യുസി ചെയർപേഴ്സൺ എൻ സുനന്ദയ്ക്ക് ബാലാവകാശ കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടീസ്. സി ഡബ്ള്യുസി ഭാരവാഹികൾ ഹിയറിംഗിന് ഹാജരാകാത്തതിനാലാണ് നടപടിയെന്ന് ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരോശോധിക്കുമെന്ന് ചെയർമാൻ കെ വി മനോജ് കുമാർ അറിയിച്ചു.
Story Highlights : adoption controversy- anupama filed petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here