Advertisement

സന്തോഷ് ട്രോഫി; കേരളം ഇന്ന് പോണ്ടിച്ചേരിക്കെതിരെ

December 5, 2021
Google News 1 minute Read
santosh trophy kerala puducherry

സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരത്തിൽ കേരളം ഇന്ന് പോണ്ടിച്ചേരിയെ നേരിടും. കൊച്ചി ജവഹർലാൽ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 3 മണിക്കാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ആൻഡമാനെതിരെയും , ലക്ഷദ്വീപിനെതിരെയും മികച്ച ജയം നേടിയ കേരളത്തിന് പോണ്ടിച്ചേരിക്കെതിരായ മത്സരത്തിൽ ജയിച്ചാലും സമനില നേടിയാലും ഫെെനൽ റൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയും. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മത്സരത്തിൽ ആൻഡമാൻ ലക്ഷദ്വീപിനെ നേരിടും.

ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കീഴടക്കിയ കേരളം അടുത്ത മത്സരത്തിൽ ആൻഡമാൻ നിക്കോബാറിനെ മടക്കമില്ലാത്ത 9 ഗോളുകൾക്ക് തകർത്തു.

Read Also : സന്തോഷ് ട്രോഫി: വലനിറച്ച് കേരളം; ആൻഡമാനെതിരെ 9 ഗോൾ ജയം

ആൻഡമാനെത്തിരെ തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കീപ്പർ അബ്ദുൽ അസീസിൻ്റെ തകർപ്പൻ പ്രകടനം കേരളത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്തി. 39ആം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് നേടിയ ഈ ഗോളോടെ ആൻഡമാൻ ഗോൾമുഖം തുറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ നേടിയ ജെസിൻ കേരളത്തെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് മുന്നിലെത്തിച്ചു.

64ആം മിനിട്ടിൽ ബിബിൻ തോമസിലൂടെ രണ്ടാം പകുതിയിലെ ഗോൾവേട്ട ആരംഭിച്ച കേരളം 70ആം മിനിട്ടിൽ അർജുൻ ജയരാജിൻ്റെ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ലീഡുയർത്തി. 80ആം മിനിട്ടിൽ സഫ്നാദ്, 81ആം മിനിട്ടിൽ രണ്ടാം ഗോളുമായി നിജോ, 85 ആം മിനിട്ടിൽ സൽമാൻ, ഇഞ്ചുറി ടൈമിൽ ഒരു ലോങ് റേഞ്ചറിലൂടെ വീണ്ടും സഫ്നാദ് എന്നിവർ കേരളത്തെ 9-0ലെത്തിച്ചു.

ലക്ഷദ്വീപിനെതിരെ ആദ്യ പകുതിയിൽ കേരളം 3-0 ന് ലീഡെടുത്തു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വേണ്ടവിധത്തിൽ അത് മുതലാക്കാൻ കേരള താരങ്ങൾക്ക് കഴിഞ്ഞില്ല. കേരളത്തിനുവേണ്ടി നിജോ ഗിൽബർട്ട്, ജെസിൻ, രാജേഷ് എസ്, അർജുൻ ജയരാജ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ തൻവീറിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാർഡ് കണ്ട് പുറത്തായി.

Story Highlights : santosh trophy kerala puducherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here