വളചാക്കിലെ വ്യാജന്മാർ; രാസവളത്തിൽ വ്യാപക മായം എന്ന പരാതിയുമായി കർഷകർ…

കൊല്ലം പുനലൂരിൽ കർഷകർ വാങ്ങിയ വളച്ചാക്കുകളിൽ പകുതിയോളം മണൽ കണ്ടെത്തി. വളത്തിന്റെ കടകൾ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തണമെന്നാണ് കർഷകർ പ്രധാനമായും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 1200 മുടക്കി വാങ്ങിയ 50 കിലോ ചാക്ക് വളം അത് കൃഷി ആവശ്യത്തിന് വേണ്ടി വെള്ളത്തിൽ കലർത്തിയപ്പോഴാണ് കർഷകർക്ക് തട്ടിപ്പ് മനസിലായത്. വളച്ചാക്കിൽ പകുതിയിലധികവും മണലാണ് കണ്ടെത്തിയത്.
വളത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് കൃഷി തൊഴിലാളികൾ പരാതി പറഞ്ഞതിനെ തുടർന്നാണ് അതൊന്ന് പരിശോധിച്ച് നോക്കാമെന്ന് കരുതിയത്. അതൊരു പാത്രത്തിൽ ഇട്ട് വെള്ളത്തിൽ കലക്കി നോക്കി. ഒരു കൈ കുമ്പിൾ വളമാണ് ആദ്യം എടുത്തത്. ആ വളത്തിൽ പകുതിയോളം മണൽ ആണ് കണ്ടെത്തിയത്. കണ്ട ഉടനെ തന്നെ കട ഉടമസ്ഥനെ വിളിച്ച് കാര്യം പറയുകയും കൃഷി ഡിപ്പാർറ്റ്‌മെന്റിനെ വിളിച്ച് റിപ്പോർട് ചെയ്യുകയും ചെയ്തു. ഇത് വളരെ ഗൗരവമായ വിഷയമായി ഈ മേഖലയിലെ കർഷകർ കരുതുന്നു എന്നും കർഷകനായ ഷാർലി ബെഞ്ചമിൻ 24 ന്യൂസിനോട് പറഞ്ഞു.
50 കിലോ ചാക്കിൽ അപകടകരമല്ലാത്തവിധം അഞ്ച് ശതമാനത്തോളം മണൽ ചേർക്കാവുന്നതാണ്. എന്നാൽ പുനലൂർ മേഖലയിൽ വിറ്റഴിച്ച ചാക്കുകളിൽ ഇരുപത്തിയഞ്ച് കിലോയിലധികവും മണലാണ് കണ്ടെത്തിയത്. അതെ ദിവസം രാത്രി തന്നെ ഈ വിതരണക്കാർ രാത്രിക്ക് തന്നെ വന്ന് ഈ സാധനങ്ങളെല്ലാം പലസ്ഥാപനങ്ങളിൽ നിന്നും എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞു. അങ്ങനെ ഒരു ലോഡ് ഓളം സാധനങ്ങൾ ഇവർ എടുത്തുമാറ്റിയിട്ടുണ്ട് എന്നും കർഷകർ പറയുന്നു.
Read Also : മഞ്ഞുപാളിയായ പെര്‍മഫ്രോസ്റ്റ് ഉരുകിയാല്‍ കാന്‍സറിന് കാരണമാകുന്ന വാതകങ്ങളെ പുറന്തള്ളുമെന്ന് പഠനം
കൃഷി വകുപ്പ് കാര്യമായ പരിശോധന നടത്താത്തതിനാൽ വിപണിയിൽ വ്യാപകമായി മായം ചേർത്ത വളങ്ങൾ വിറ്റഴിക്കുന്നുവെന്നാണ് കർഷകരുടെ പരാതി. ഈ വളം ഉപയോഗിച്ച് കൃഷിയ്ക്ക് വ്യാപക നഷ്ടം സംഭവിച്ചെന്നും കർഷകർ പറയുന്നു. ഉപ്പു ചേർന്ന മണ്ണ് പയറൊക്കെ കുരുടിക്കുന്നതിനും വാഴ ഇലയൊക്കെ കരിയുന്നതിനും കാരണമായി . ഇത് വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്. വളചാക്കിലെ വ്യാജന്മാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പിനും കൃഷി മന്ത്രിയ്ക്കും പരാതി നൽകിയിരിക്കുകയാണ് കർഷകർ.
Story Highlights: Farmers complain of widespread contamination of fertilizers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here