ഓൺലൈൻ പരസ്യ തട്ടിപ്പ്; യുഎസിനും ചൈനയ്ക്കും വൻ നഷ്ടം…

ഡിജിറ്റൽ പരസ്യ തട്ടിപ്പ് മൂലമുള്ള നഷ്ടം ഈ വർഷം ആഗോളതലത്തിൽ 68 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്. 2021 ൽ ഇത് 5,900 കോടി ഡോളറായിരുന്നു നഷ്ടം സംഭവിച്ചത്. ഓൺലൈൻ പരസ്യ തട്ടിപ്പുകൾ വഴി ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ അഞ്ച് രാജ്യങ്ങൾ യുഎസ്, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, യുകെ എന്നിവയാണെന്നാണ് റിപ്പോർട്ട്. ഈ അഞ്ച് രാജ്യങ്ങളിലാണ് ആഗോള ഡിജിറ്റൽ പരസ്യ ചെലവിന്റെ 60 ശതമാനം നഷ്ടം വരുത്തിയത് എന്നും ജൂനിപ്പർ റിസർച്ചിൽ പറയുന്നു. ആഗോളതലത്തിൽ ഓൺലൈൻ പരസ്യ തട്ടിപ്പ് വഴി ഈ വർഷം 6,800 കോടി ഡോളർ അതായത് ഇന്ത്യൻ റുപ്പി ഏകദേശം 508720.24 കോടി രൂപ നഷ്ടം വരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
“പരസ്യ ചെലവുകളുടെ കാര്യത്തിൽ യു.എസ് ഇത്രയും സുപ്രധാനമായ ഒരു വിപണിയെ പ്രതിനിധീകരിക്കുന്നതിനാൽ, വടക്കേ അമേരിക്കയിലെ കാമ്പെയ്‌നുകളിൽ വ്യാജന്മാരുടെ ശ്രദ്ധ കൂടുതലും യുഎസിന്റെ മേൽ ആണെന്ന് ഗവേഷകൻ സ്കാർലറ്റ് വുഡ്‌ഫോർഡ് പറഞ്ഞു. “ഇത് യുഎസിനുള്ളിലെ തട്ടിപ്പ് തന്ത്രങ്ങളിൽ നൂതനത്വത്തിലേക്ക് നയിക്കും. വഞ്ചന കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടിയുള്ള കൂടുതൽ ആവശ്യകതകൾ പരസ്യദാതാക്കൾ പ്രകടിപ്പിക്കുന്നുണ്ടെന്നും വുഡ്ഫോർഡ് കൂട്ടിച്ചേർത്തു. ഈ വർഷത്തെ ഡിജിറ്റൽ പരസ്യ തട്ടിപ്പുകളുടെ 35 ശതമാനം നഷ്ടവും യുഎസിനു മാത്രമായിരിക്കും. “യുഎസിലെ പരസ്യം ചെയ്യുന്നവർക്ക് ഇതുമൂലം ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം സംഭവിക്കും. യുഎസിലെ മൊത്തം നഷ്ടം 2022 ൽ 23 ബില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കണ്ടെത്തലുകൾ കാണിക്കുന്നു.
Read Also : പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്‌സി കണ്ടെത്തി; സൂര്യനേക്കാള്‍ 240 ബില്യണ്‍ മടങ്ങ് വലിപ്പം…
അതേസമയം, അടുത്ത ദശകത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പരസ്യച്ചെലവ് 10 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതായത് മൊത്തം പരസ്യ വിപണിയുടെ 70-85 ശതമാനം വളർച്ച. നിലവിൽ ഇത് 33 ശതമാനമാണ് ഉള്ളത്. മാനേജുമെന്റ് കൺസൾട്ടൻസി സ്ഥാപനമായ റെഡ്‌സീറിന്റെ അഭിപ്രായത്തിൽ ഡിജിറ്റൽ പരസ്യ വിപണി 2030 ഓടെ 2500-3500 ബില്യൺ ഡോളറിലെത്തുമെന്നാണ് പറയുന്നത്. 2020 ൽ 300 കോടി ഡോളറാണ് ഉണ്ടായിരുന്നത്.
Story Highlights: Digital ad fraud losses to hit $68 bn globally this year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here