ഏത് വേഷവും അനായാസം ചെയ്യാനാകും; കെപിഎസി ലളിതയെകുറിച്ച് മധുപാല്‍; അനുസ്മരിച്ച് നവ്യാ നായര്‍

ഒറ്റ സീനില്‍ വന്നുപോകുന്ന കഥാപാത്രമാണെങ്കില്‍ കൂടി അതില്‍ വ്യത്യസ്തത വരുത്തി അഭിനയിക്കുന്ന കലാകാരിയായിരുന്നു കെപിഎസി ലളിതെതയെന്ന് സംവിധായകന്‍ മധുപാല്‍. ഹ്യൂമര്‍ സെന്‍സ് കൃത്യമായി മനസിലാക്കി കഥാപാത്രത്തെ ചെയ്യുന്നയാളാണ് കെപിഎസി ലളിത. ചെറിയ വേഷം പോലും വളരെ രസകരമായി അവര്‍ ചെയ്യുമായിരുന്നു ‘. മധുപാല്‍ 24നോട് പറഞ്ഞു.
‘സിനിമയിലേക്ക് തിരിച്ച് വന്നപ്പോള്‍ കിട്ടിയ കഥാപാത്രത്തിന്റെ അമ്മ ലളിത ചേച്ചി തന്നെ മതിയെന്നായിരുന്നു ആഗ്രഹം. ലളിതാന്റിക്കും ഭയങ്കര സന്തോഷമായിരുന്നു. എനിക്കും ആന്റിക്കും ഒരേ നാളാണ്. എന്റെ നാട്ടുകാരി കൂടിയാണ്…എന്റെ ജീവനാണ്….കൊവിഡ് ആയിരുന്നതിനാല്‍ അസുഖം ബാധിച്ച് കിടന്നപ്പോള്‍ കാണാന്‍ പോകാന്‍ കഴിഞ്ഞില്ല. ആ സങ്കടമാണിപ്പോഴും’. നടി നവ്യ നായര്‍ 24നോട് പറഞ്ഞു. വൈകാരികമായിട്ടായിരുന്നു നവ്യ പ്രതികരിച്ചത്.
സിനിമയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ചേച്ചിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. എനിക്ക് വലിയ നഷ്ടമാണ്. കാരണം, അത്രമാത്രം ആത്മബന്ധമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. എല്ലാ തലമുറയുടെയും കൂടെ സഹകരിച്ചിട്ടുള്ള നടിയാണ്. ഞാന്‍ സഹസവിധായകനായി സിനിമയിലെത്തിയ സമയം മുതല്‍ ചേച്ചിയുമായി ബന്ധമുണ്ടായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത എത്രയോ സിനിമകളില്‍ ചേച്ചി അഭിനയിച്ചു.കമല്‍ പ്രതികരിച്ചു.
Read Also : വിട… കെപിഎസി ലളിത
കെപിഎസിയുടെ നാടകങ്ങളിലൂടെ കെപിഎസി ലളിത കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.കുറച്ചു കാലം മുന്‍പ് കെപിഎസി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അവരുടെ ചികിത്സാ ചെലവുകളൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
Story Highlights: madhuapal and navya nair, kpac lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here